കോട്ടയം: മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ആരോഗ്യ സുരക്ഷാ കൗണ്ടറില്‍ രജിസ്ട്രേഷന് കാലതാമസം നേരിടുന്നതില്‍ രോഗികളുടെ പ്രതിഷേധം രാത്രിയില്‍ സംഘര്‍ഷത്തിന്റെ വക്കോളമെത്തി. രാവിലെ മുതല്‍ തന്നെ ആരോഗ്യ കൗണ്ടറിനുമുന്നിലെത്തിയ രോഗികളും സഹായികളും രാത്രി വൈകിയും കൗണ്ടര്‍ വിട്ടുപോകാന്‍ കഴിയാത്തതിനെതുടര്‍ന്നാണ് ബഹളമുണ്ടാക്കിയത്. ഇതിനിടെ കൗണ്ടറില്‍ കാത്തുനിന്ന ചിലര്‍ തലചുറ്റിവീണതും ബഹളം മൂര്‍ച്ഛിക്കാന്‍ ഇടയാക്കി.
രോഗിക്കൊപ്പം വന്ന യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി എന്‍.ഹരി ആശുപത്രി സൂപ്രണ്ടുമായി സംസാരിച്ചെങ്കിലും നിഷേധാത്മക നിലപാടാണ് സൂപ്രണ്ട് എടുത്തതെന്ന് ആക്ഷേപമുണ്ട്. ബഹളം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് പോലീസ് എത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്.
സ്വകാര്യ കമ്പനിയാണ് ആരോഗ്യ സുരക്ഷാ ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പാക്കുന്നതെന്നും തങ്ങള്‍ക്ക് കാലതാമസത്തിന് ഉത്തരവാദിത്വമില്ലെന്നുമാണ് ആശുപത്രി അധികൃതരുടെ നിലപാട്. ദിവസവും അയിരത്തിലേറെ രോഗികള്‍ കൗണ്ടറില്‍ എത്തുമ്പോഴും ഇവരെ രജിസ്റ്റര്‍ ചെയ്യാനാവശ്യമായ സംവിധാനം ഇവിടെ ഒരുക്കിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: