കോട്ടയം: പശ്ചിമഘട്ട വികസനം സബന്ധിച്ച ഗാഡ്ഗില്‍ കമ്മറ്റി ശുപാര്‍ശകളുടെ മറ്റൊരു പതിപ്പാണ് കസ്തൂരിരംഗന്‍ സമിതിയുടെ റിപ്പോര്‍ട്ടെന്ന് യൂത്ത്ഫ്രണ്ട് (എം) ആരോപിച്ചു. 1947ല്‍ കേരളത്തിന്റെ 17% മാത്രമായിരുന്നു വനവിസ്തൃതി. എന്നാല്‍ ഇപ്പോള്‍ സംസ്ഥാന വിസ്തൃതിയുടെ 27% വനമാണ്. ഈ വര്‍ദ്ധന കണ്ടില്ലെന്നു നടിച്ചുകൊണ്ടാണ് പരിസ്ഥിതി ദുര്‍ബലപ്രദേശങ്ങള്‍ സംബന്ധിച്ച് ഗാഡ്ഗില്‍ സമിതിയും കസ്തൂരിരംഗന്‍ കമ്മറ്റിയും റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ജനവാസ മേഖലകളില്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയാത്ത അശാസ്ത്രിയവും അപ്രായോഗികവുമായ നിര്‍ദ്ദേശങ്ങളാണ് ഈ റിപ്പോര്‍ട്ടുകളിലുളളത്. ഈ നിര്‍ദ്ദേശങ്ങള്‍ നടപ്പിലായാല്‍ വയനാട്, കാസര്‍ഗോഡ്, ഇടുക്കി, കോട്ടയം ജില്ലകളിലെ ആയിരക്കണക്കിനു ഹെക്ടര്‍ ഭൂമിയില്‍ കാര്‍ഷികവൃത്തി ചെയ്തു ജീവിക്കുന്ന ജനങ്ങള്‍ വഴിയാധാരമാകുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ: ഷോണ്‍ ജോര്‍ജ് പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: