നമ്മളിലുള്ള വിവിധ വ്യക്തിത്വങ്ങളെപ്പറ്റിയുള്ള ആശയക്കുഴപ്പങ്ങളെല്ലാമുണ്ടായിട്ടും, അന്തര്വ്വര്ത്തികങ്ങളായ പ്രാണമായദികോശങ്ങളുടെ തൃപ്തിക്ക് വേണ്ടി ബാഹ്യകോശത്തെ സന്ത്യജിക്കാന്‍ നാമൊരുക്കവുമാണ് എന്ന് ധരിക്കുക. ഉള്ളങ്കയ്യില്‍ വിഷംപോലെ പടര്ന്നുപിടിക്കുന്നതരത്തില് ഒരു ക്ഷതം സംഭവിക്കുകയും കഠിനമനോവേദന തന്നിമിത്തമുണ്ടാവുകയും ചെയ്യവേ, ആ കയ്യ് താനെ മുറിച്ചുനീക്കുകയേ നിവൃത്തിയുള്ളൂവെന്ന് ഒരു സര്ജ്ജന് ഉപദേശിക്കുകയാണെങ്കില്‍ ആ ഉപദേശം സ്വീകരിക്കാന്‍ ഒരു വ്യക്തി തയ്യാറാവുന്നു. മനസ്സിന്റെ അസഹ്യവേദനയേയും വിഭ്രമങ്ങളേയും ശാന്തപ്പെടുത്താന്‍ സ്ഥൂലശരീരഭാഗത്തെ അറുത്ത് നീക്കുവാന്‍ ഒരുവന് യാതൊരു സങ്കോചവുമുണ്ടാവുന്നില്ല. അതേ മാതിരി, മതപരമോ രാഷ്ട്രീയമോ ആയ ഒരാദര്ശസാക്ഷാത്കാരത്തിനുവേണ്ടി എത്ര തന്നെ കായികവും മാനസികവുമായ ക്ലേശമനുഭവിക്കാനും അതിന്റെ വിശ്വാസപ്രമാണങ്ങള്‍ക്ക് വേണ്ടി കഷ്ടപ്പെടാനും ഒരുവന് സന്നദ്ധനാകുന്നു. അതായത്, താന്‍ ‘ബുദ്ധി’യാണെന്ന സങ്കല്പത്തില് തദ്ബാഹ്യങ്ങളായ അന്നമയാദീതരകോശങ്ങളുടെ ആവശ്യങ്ങളെ ബലികഴിക്കാന്‍ മനുഷ്യന് തയ്യാറാവുന്നു എന്ന് താല്‍പ്പര്യം.
– സ്വാമി ചിന്മയാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: