ന്യൂദല്‍ഹി: കൊച്ചി നാവിക സേനാ ആസ്ഥാനത്തെ ലൈംഗിക വിവാദം സംബന്ധിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി എ കെ ആന്റണി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ദില്ലി നാവിക സേനാ ആസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരോടാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഉന്നത ഉദ്യാഗസ്ഥര്‍ക്കൊപ്പം ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചുവെന്ന പരാതിയുമായി ലഫ്റ്റനന്റ് രവികിരണിന്റെ ഭാര്യ രംഗത്തെത്തിയതോടെയാണ് പ്രശേനം വിവാദമാകുന്നത്. ഒറീസക്കാരിയായ സുജാത രവികിരണി(27)ന്റെ പരാതിയെത്തുടര്‍ന്ന് ഭര്‍ത്താവ് ലഫ്. രവികിരണ്‍ കബ്ദു ഉള്‍പ്പെടെ പത്തുപേര്‍ക്കെതിരെ കൊച്ചി ഹാര്‍ബര്‍പോലീസ് കേസെടുത്തിരുന്നു. ഭര്‍ത്താവും അമ്മയും അച്ഛനും സഹോദരിയും ചേര്‍ന്ന് സ്ത്രീധനത്തിന്റെ പേരില്‍ നിരന്തരം പീഡിപ്പിച്ചിരുന്നതായും യുവതി പരാതിയില്‍ പറഞ്ഞിരുന്നു. ഇവര്‍ ഉള്‍പ്പെടെ പത്തുപേര്‍ക്കെതിരെയായിരുന്നു കേസ്. ഉത്തരാഖണ്ഡ് സ്വദേശി രവികിരണ്‍ ഒരുവര്‍ഷംമുമ്പാണ് യുവതിയെ വിവാഹം കഴിച്ചത്. വിവാഹശേഷം കൊച്ചിയിലെത്തിയ തന്നെ ഭര്‍ത്താവ് നിരന്തരം പീഡിപ്പിക്കുന്നുവെന്ന് യുവതി പരാതിയില്‍ പറയുന്നു. പ്രശ്‌നം കേവലം കുടുംബവഴക്ക് മാത്രമാണെന്ന് നേവി വിശദീകരിച്ചു. പരാതിക്കാരി തന്നെ ആന്റണിയുടെ ഓഫീസില്‍ വിളിച്ച് പരാതി ബോധിപ്പിച്ചതിനെ തുടര്‍ന്നാണ് പ്രതിരോധമന്ത്രി നേരിട്ട് ഇടപെട്ടിരിക്കുന്നത്.
ഒരു കമാന്‍ഡറും മൂന്ന് ലഫ്റ്റനന്റും ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള പരാതിയില്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പരാതി പിന്‍വലിക്കില്ലെന്ന് പരാതിക്കാരി വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: