ബംഗളൂരു: ലക്ഷത്തോളം പേരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ബിജെപിയുടെ വിജയ സങ്കല്പ്പ യാത്ര ബാംഗ്ലൂര്‍ പാലസ്ഗ്രൗണ്ടിലുള്ള ‘ത്രിപുരാ വാഹിനി’യില്‍ നടന്നു. കാലത്ത് തന്നെ ദേശീയാധ്യക്ഷന്‍ രാജ്നാഥ് സിംഗ് പാര്‍ലമെനൃ പ്രതിപക്ഷ നേതാവ് സുഷമസ്വരാജ്, അരുണ്‍ ജെയ്റ്റ്ലി എന്നിവര്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അവര്‍ എത്താതിരുന്നത് പ്രവര്‍ത്തകരില്‍ അല്‍പ്പം മ്ലാനത പരത്തി. ദേശീയ നേതാക്കള്‍ കയറിയ വിമാനം സാങ്കേതിക തകരാറുമൂലം ദല്‍ഹിയില്‍ത്തന്നെ തിരിച്ചിറക്കിയതിനെ തുടര്‍ന്ന് അവര്‍ക്ക് ബാംഗ്ലൂരില്‍ എത്താനായില്ല. എന്നാല്‍ വീഡിയോ കോണ്‍ഫ്രന്‍സിങ്ങിലൂടെ നേതാക്കള്‍ പ്രവര്‍ത്തകരുമായി തത്സമയം സംവദിച്ച് ആവേശം സൃഷ്ടിച്ചു.
അസാധാരണമായ ചൂടിലും പ്രവര്‍ത്തകരുടെ ആവേശം ജ്വലിച്ചു നിന്നു എന്ന് തന്നെ പറയണം.അഴിമതിക്കാരും വഞ്ചകരും പുറത്തു പോയതോടെ പാര്‍ട്ടിക്ക് അതിന്റെ പഴയകാല ചൈതന്യം വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നു സംസ്ഥാനാധ്യക്ഷന്‍ പ്രഹ്ലാദ്ജോഷി പറഞ്ഞു. ജനങ്ങള്‍ നമുക്ക് വീണ്ടും ഒരവസരം തരും.കേന്ദ്ര സര്‍ക്കാരിന്റെ അഴിമതിയും വിലക്കയറ്റവും ഉണ്ടാക്കുന്ന ജനവിരുദ്ധ നയങ്ങളില്‍ മനം മടുത്ത ജനം വീണ്ടും ബിജെപിയിലേക്ക് പ്രതീക്ഷയോടെ നോക്കി തുടങ്ങിയിരിക്കുന്നു.
കോണ്‍ഗ്രസ്സില്‍ ഒരു സംസ്ഥാന നേതാവില്ല. ഗൃഹനാഥനില്ലാത്ത വീടുപോലെ അത് അലങ്കോലപ്പെട്ടു കിടക്കുന്നു.നാലോ അഞ്ചോ പേര് മുഖ്യമന്ത്രിസ്ഥാനത്തിന് കടിപിടികൂടുകയാണ്.ആരാണ് നേതാവെന്നു ചോദിച്ചാല്‍ രാഹുല്‍ എന്ന ഒറ്റ ഉത്തരമേ അവര്‍ക്കുള്ളൂ.രാഹുല്‍ എന്തായാലും കര്‍ണാടകത്തില്‍ മുഖ്യമന്ത്രിയാവാന്‍ വരികയില്ല. പിന്നെ ആരാണ് നിങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി? ഉപമുഖ്യമന്ത്രി ആര്, അശോക് ചോദിച്ചു.
കോണ്‍ഗ്രസില്‍ അരാജകത്വം നടമാടുകയാണ്.നാം ജഗദീഷ് ഷെട്ടരുടെ നേതൃത്വത്തില്‍ ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടും.ഇപ്പോള്‍ സംസ്ഥാനത്തെങ്ങും മദ്യ വ്യവസായികള്‍ക്കും സാരിക്കച്ചവടക്കാര്ക്കും നല്ല കാലമാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ വനിതാനേതാക്കള്‍ക്ക് ഉള്ള തുണിയും (അഭിമാനം) നഷ്ടപ്പെടുമ്പോള്‍ അവരുടെ നേതാക്കള്‍ സാരികളുമായി സ്ത്രീകള്‍ക്ക് പിറകെയാണ്.
കെപിസിസി ഖജാന്‍ജി ശ്യാമന്നുര് ശിവശങ്കരപ്പയുടെ മണ്ഡലത്തില്‍ നിന്നും ആയിരത്തഞ്ഞൂറോളം സാരികള്‍ ഇലക്ഷന് കമ്മീഷന് പിടിച്ചെടുത്തതിനെ പരാമര്‍ശിച്ചു കൊണ്ട് ദേശീയ ഉപാധ്യക്ഷനും മുന്‍മുഖ്യമന്ത്രിയുമായ സദാനന്ദ ഗൗഡ പറഞ്ഞു. കുടിക്കാന്‍ വെള്ളമില്ലെങ്കിലും ടാങ്കുകണക്കിനു മദ്യമൊഴുക്കി പ്രതിപക്ഷം ജനങ്ങളെ കയ്യിലെടുക്കാന്‍ ശ്രമിക്കുന്നുവെന്നു അദ്ദേഹം ആരോപിച്ചു.
ഇന്നലെ മാത്രം സംസ്ഥാനത്ത് നിന്നും ലക്ഷക്കണക്കിന് രൂപയുടെ മദ്യവും കോടിക്കണക്കിനു കള്ളപ്പണവുമാണ് പോലീസ് പിടിച്ചെടുത്തത്.ബിരിയാണിയും മദ്യവും വിളമ്പിക്കൊണ്ടിരുന്ന ജനതാദളിന്റെ ഒരു പന്തല്‍ തകര്‍ന്നു വീഴുകയും ചെയ്തു.
അതിനിടെ എംപിമാരായ യെദ്യൂരപ്പയുടെ മകന് ബി.വൈ. രാഘവേന്ദ്രയെയും മുന്‍മന്ത്രി ഉദാസിയുടെ മകന് ശിവകുമാര്‍ ഉദാസിയെയും പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ബിജെപിയില്‍നിന്ന് പുറത്താക്കി. അവര്‍ നിരന്തരം പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിക്കുകയും ബിജെപി എംപിമാരായി തുടരുകയും ചെയ്യുകയായിരുന്നു
അനില്‍ മേനോന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: