പാലാ: കൂടപ്പുലത്തെ പാറമട ലോബിക്കെതിരെ നിലപാടെടുത്ത ബിജെപി പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം. പാറമട മാഫിയകളും ബിനാമിയായ കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമാണ് മര്‍ദ്ദനത്തിനു പിന്നില്‍. ഞായറാഴ്ച രാത്രി 8മണിക്ക് കൂടപ്പുലം ക്ഷേത്രത്തിനു സമീപമാണ് സംഘര്‍ഷമുണ്ടായത്. യുവമോര്‍ച്ച നിയോജകമണ്ഡലം പ്രസിഡന്റ് ജയകൃഷ്ണന്, രാമപുരം പഞ്ചായത്ത് ബിജെപി സെക്രട്ടറി മനോജ് ബി.തടത്തില്‍, പഴമല വാര്‍ഡ് പ്രസിഡന്റ് സജിമോന്‍ മറ്റക്കാട്ട്, ബി.എസ്.വേണുഗോപാല്‍ ത്രിവേണി, ബിജു കുമാരന് നായര്‍ തയ്യില്‍ എന്നിവര്‍ തലയ്ക്കും കാലിനും സാരമായ പരിക്കുകളോടെ പാലാ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
ക്ഷേത്രത്തിനു സമീപം സംസാരിച്ചുകൊണ്ടിരുന്ന വേണുഗോപാല്‍, ബിജു എന്നിവരെയും സുഹൃത്തുക്കളെയും ഉഴവൂര്‍ ഭാഗത്തുനിന്നും വിവിധ ബൈക്കുകളിലെത്തിയ എട്ടോളം പേര് ബോധപൂര്‍വ്വം പ്രകോപനമുണ്ടാക്കി ആക്രമിക്കുകയായിരുന്നുവെന്ന് വേണുഗോപാല്‍ പറഞ്ഞു. സംഭവമറിഞ്ഞെത്തിയതായിരുന്നു ജയകൃഷ്ണനും മറ്റ് നേതാക്കളും. ഇവര്‍ക്ക് നേരെയും ക്രൂരമായി ആക്രമണമുണ്ടായി. കമ്പിവടികൊണ്ട് അടിയേറ്റ യുവമോര്‍ച്ച നേതാവിന്റെ രണ്ടു കാലിനും സാരമായ പരിക്കുപറ്റി. മനോജിന്റെ ഓട്ടോയിലാണ് ജയകൃഷ്ണനും മറ്റും എത്തിയത്. ഈ ഓട്ടോയും പൂര്‍ണ്ണമായും തകര്‍ത്തു.
ഗുരുതരമായി പരിക്കേറ്റ് രക്തം വാര്‍ന്ന ഇവരെ ആശുപത്രിയിലെത്തിക്കാതെ രണ്ടുമണിക്കൂറോളം രാമപുരം പോലീസ് സ്റ്റേഷനിലിരുത്തിയെന്ന് ആക്ഷേപമുണ്ട്. ബിജെപി നേതാക്കലായ അഡ്വ.നാരായണന് നമ്പൂതിരി, പി.പി.നിര്‍മ്മലന്‍, ടി.ഡി.ബിജു എന്നിവര്‍ രാത്രി സ്റ്റേഷനിലെത്തിയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. ബിജെപിയുടെ കൊടിമരം പറിച്ചുംമറ്റും നേരത്തെയും ഇവിടെ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമം നടന്നിട്ടുണ്ടെന്ന് ജയകൃഷ്ണന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: