പൂനെ: പൂനെയില്‍ തട്ടിയെടുത്ത് ഓടിച്ച ബസിടിച്ച് ഒമ്പതു പേര് കൊല്ലപ്പെട്ട കേസിലെ പ്രതി സന്തോസ് മനേയെ വധശിക്ഷയ്ക്ക് വിധിച്ചു. 2012 ഫെബ്രുവരി മൂന്നില്‍ നടന്ന സംഭവത്തില്‍ മുപ്പതോളം പേര്‍ക്ക് പരിക്കേറ്റിരുന്നു.
പൂനെ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനിലെ ഡ്രൈവറായ സന്തോഷ് മാനെ രാവിലെ തിരക്കേറിയ സമയത്താണ് ഡിപ്പോയില്‍ നിന്ന് ബസ് തട്ടിയെടുത്ത് നഗരത്തില്‍ പരിഭ്രാന്തി പരത്തി മുക്കാല്‍ മണിക്കൂറോളം എതിര്‍ദിശയിലൂടെ ഡ്രൈവിംഗ് നടത്തിയത്. 11 വര്‍ഷമായി കോര്‍പ്പറേഷന്റെ ഡ്രൈവറായിരുന്ന ഇയാള്‍ രാത്രിയിലെ ഡ്യൂട്ടി സമയം കുറയ്ക്കണമെന്ന അധികൃതരോട് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ആവശ്യം നിരസിച്ചതിനെ തുടര്‍ന്നുണ്ടായ ദേഷ്യത്തിന് ഇയാള്‍ ബസ് തട്ടിയെടുക്കുകയായിരുന്നു. ഇയാള്‍ക്ക് മാനസീകാസ്വാസ്ഥ്യം ഉണ്ടെന്നും വെറുതെ വിടണമെന്നും അഭിഭാഷകര്‍ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.
നേരത്തെ രണ്ട് തവണ അലസഭാവത്തില്‍ വാഹനമോടിച്ചതിന് ഇയാള്‍ക്ക് പിഴ ലഭിച്ചിരുന്നതായും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: