മുംബൈ: മുംബൈയിലെ മുസ്ലീം സംഘടന ജിഹാദ് പ്രവര്‍ത്തനങ്ങള്‍ക്കായി പെണ്‍കുട്ടികളെ വശീകരിക്കുന്നതായുള്ള ഞെട്ടിക്കുന്ന വിവരം മുംബൈ പൊലീസ് പുറത്തു വിട്ടു. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ ഗേള്‍സ് ഇസ്ലാമിക് സംഘടനയെ (ജി.ഐ.ഒ) നിരീഷിക്കാന്‍ എല്ലാ പോലീസ് സ്റ്റേഷനിലേക്കും നിര്‍ദേശം നല്കി.
ജമാഅത്തെ ഇസ്ലാമി ഹിന്ദിന്റെ വിദ്യാര്‍ത്ഥി സംഘടനയാണ് ഗേള്‍സ് ഇസ്ലാമിക് ഓര്ഗനൈസേഷന് ഓഫ് ഇന്ത്യ. കേരളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജി.ഐ.ഒ വനിതകളുടെ ഉന്നമനത്തിനായല്ല പ്രവര്‍ത്തിക്കുന്നത്. മറിച്ച് മുസ്ലീം മതത്തെ കുറിച്ചും ഖുറാനെ കുറിച്ചും ബോധവത്കരണം നടത്താനാണ് ശ്രമിക്കുന്നത്. സ്കൂള്‍ കുട്ടികളെയും കോളേജ് വിദ്യാര്‍ത്ഥിനികളെയും വശീകരിച്ചെടുക്കുക തന്നെയാണ് സംഘടനയുടെ ലക്ഷ്യം.
ജിഹാദിനുവേണ്ടി പെണ്‍കുട്ടികള്‍ക്ക് സ്കൂളുകളിലും കോളേജുകളിലും പരിശീലനം നല്‍കുന്നുണ്ടെന്നുമാണ് പോലീസ് നല്‍കിയിരിക്കുന്ന നിര്‍ദേശത്തില്‍ വിശദീകരിക്കുന്നത്. എന്നാല്‍ ഇസ്ലാമിനെതിരെയുള്ള ഗൂഢാലോചനയാണ് സര്‍ക്കുലറെന്ന് ജമാ-അത്ത് ആരോപിച്ചു. പോലിസിനെതിരേ മാനനഷ്ടത്തിന് കേസ് കൊടുക്കും. സമാധാനത്തിനും നീതിയ്ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണിത്-ജമാഅത്തെ ഇസ്ലാമി മുംബൈ വക്താവ് മുഹമ്മദ് അസ്ലം ഖാസി വ്യക്തമാക്കി.
ഇത് പൊതുജനങ്ങള്‍ക്കുള്ള സര്‍ക്കുലറല്ല. മുംബൈ പോലിസ് ഡിപ്പാര്ട്ടുമെന്റിനുള്ളതാണ്. അതുകൊണ്ടു തന്നെ ഇക്കാര്യത്തില്‍ വിവാദം വേണ്ടെന്നും മുംബൈ പോലിസ് വക്താവ് സത്യാനന്ദ ചൗധരി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: