ന്യൂദല്‍ഹി: സിപിഐ(എം) കേന്ദ്രകമ്മിറ്റി, പൊളിറ്റ്ബ്യൂറോ യോഗങ്ങള്‍ മെയ് 10 മുതല്‍ മൂന്ന് ദിവസം നടക്കും. യോഗങ്ങള്‍ ഏപ്രിലില്‍ നടത്താനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. ബംഗാളില്‍ തെരഞ്ഞെടുപ്പ് ഏപ്രിലില്‍ നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് യോഗങ്ങള്‍ മാറ്റിയത്. വിഎസ്സിനെതിരായ പരാതികള്‍ ഉള്‍പ്പെടെ കേരളാ വിഷയങ്ങള്‍ കേന്ദ്രകമ്മിറ്റി പരിഗണിക്കും.
വിഎസ്സിനെ പ്രതിപക്ഷ സ്ഥാനത്തുനിന്ന് നീക്കണമെന്ന് സംസ്ഥാന ഘടകം ആവശ്യപ്പെട്ടിരുന്നു. വിഎസ്സിന്റെ വിശ്വസ്തരായ മൂന്ന് ജീവനക്കാരെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കണമെന്ന സംസ്ഥാന ഘടകത്തിന്റെ തീരുമാനം യോഗം പരിഗണിക്കും. തന്റെ അഭിപ്രായം കരുണാകരന് കമ്മിറ്റി ആരാഞ്ഞില്ലെന്ന് വി.എസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
പാര്‍ട്ടി ബംഗാള്‍ ഘടത്തിന്റെയും ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാരിന്റെയും നിലപാടുകളായിരിക്കും വിഎസ്സിന്റെ കാര്യത്തില്‍ നിര്‍ണ്ണായകമാകുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: