ന്യൂദല്‍ഹി: ശ്രീലങ്കക്കെതിരെ തമിഴ്നാട് നിയമസഭ പാസ്സാക്കിയ പ്രമേയം അംഗീകരിക്കാനാവില്ലെന്ന് വിദേശകാര്യ മന്ത്രി സല്മാന് ഖുര്‍ഷിദ് പറഞ്ഞു. തമിഴ് വംസജരുടെ പ്രശ്നങ്ങളില്‍ ആശങ്കയുണ്ടെങ്കിലും ഇത്തരം ആവശ്യങ്ങളോട് യോജിപ്പില്ല.
തമിഴ്നാടിന് മാത്രമായി ബന്ധപ്പെടുന്ന വിഷയമല്ല ഇതെന്നും മറ്റു സംസ്ഥാനങ്ങളിലെ നിയമസഭകളൊന്നും ഈ ആവശ്യത്തെ പിന്തുണക്കുന്നില്ലെന്നും സലല്മാന് ഖുര്‍ഷിദ് പറഞ്ഞു.
ഒരു സംസ്ഥാനം പറയുന്ന എല്ലാ കാര്യങ്ങളും അതേപോലെ അംഗീകരിക്കാനാവില്ലെന്നും ഖുര്‍ഷിദ് കൂട്ടിച്ചേര്‍ത്തു. ശ്രീലങ്കന്‍ വിഷയത്തില്‍ തമിഴ്നാട് നിയമസഭ പാസ്സാക്കിയ പ്രമേയത്തെ കേന്ദ്രസര്‍ക്കാര്‍ തള്ളി. ശ്രീലങ്കയെ ഇനിയും പിണക്കാനാവില്ല എന്നാണ് കേന്ദ്രനിലപാട്.
ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗണ്‍സിലില്‍ ശ്രീലങ്കക്കെതിരായ അമേരിക്കന്‍ പ്രമേയത്തില്‍ വോട്ടു ചെയ്ത ഇന്ത്യ ലങ്കയ്ക്കെതിരെ കൂടുതല്‍ നടപടിക്കില്ലെന്ന നിലപാടിലാണ്.
ശ്രീലങ്കയെ സൗഹൃദരാജ്യമല്ലെന്ന് പ്രഖ്യാപിക്കണമെന്നടക്കമുള്ള തമിഴ്നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളി. തമിഴ് വംശജര്‍ക്ക് പ്രത്യേക ഈഴത്തിനായി ഹിതപരിശോധന വേണമെന്നാവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭ പ്രമേയം കൊണ്ടുവരണമെന്ന് നിലപാടെടുക്കില്ല.
നേരത്തെ ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗണ്‍സിലില്‍ ശ്രീലങ്കന്‍ തമിഴരുടെ വിഷയത്തില്‍ ലങ്കക്കെതിരെ പ്രമേയം കൊണ്ടുവന്നതിനെ തുടര്‍ന്ന് ഇന്ത്യാ ലങ്ക വിഷയത്തില്‍ വിള്ളല്‍ ഉണ്ടായിരുന്നു.
എന്നാല്‍ ലങ്കക്കെതിരെ ഇന്ത്യ സ്വീകരിക്കുന്നത് മൃദു സമീപനമാണെന്നാരോപിച്ച് ഡിഎംകെ യുപിഎ വിട്ടതോടെയാണ് രാഷ്ട്രീയ വിവാദം കൊഴുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: