കോട്ടയം: പത്രപ്രവര്‍ത്തനം ഇന്ന് വലിയ മാറ്റങ്ങളില്‍ക്കൂടി കടന്നുപോകുകയാണെന്ന് മലയാള മനോരമയുടെ 125-ാം വാര്‍ഷിക സമ്മേളനത്തില്‍ ആശംസാ പ്രസംഗം നടത്തവെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.
നിലനില്പിനുവേണ്ടിയുള്ള കടുത്ത മത്സരത്തിനിടയില്‍ മാധ്യമപ്രവര്‍ത്തനത്തിലെ അടിസ്ഥാനമൂല്യങ്ങള്‍ ചിലപ്പോള്‍ വിസ്മരിക്കുന്ന അവസ്ഥയാണു കാണുന്നത്. ഒരു തലക്കെട്ടിനും ഒരു ഫഌഷിനും വേണ്ടിയുള്ള പരക്കംപാച്ചിലില്‍, എമരെേ മൃല മെരൃലറ (സേക്രട്ട്) എന്ന ആപ്തവാക്യത്തിന്റെ പ്രസക്തി കുറഞ്ഞുവരുന്നതായും ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി.
ജനാധിപത്യവും മതേതരത്വവും കേരളത്തിന്റെ മുഖമുദ്രകളാണ്. ഇവ സംരക്ഷിച്ചുകൊണ്ടാണ് കേരളം ഏറെ മുന്നോട്ടുപോയതും ഇവിടംവരെ എത്തിയതും. ഇവ സംരക്ഷിച്ചുകൊണ്ടു മാത്രമേ നമുക്ക് മുന്നേറാനാകൂ. ജനാധിപത്യവും മതേതരത്വവും ഇല്ലാത്ത നേട്ടങ്ങള്‍ അപകടകരമാണെന്നു രാജ്യത്തിന്റെ ചില ഭാഗങ്ങളിലുണ്ടായ അനുഭവങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുന്നതായും ഉമ്മന്‍ചാണ്ടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: