കെ. വി. വിജയന്
കറുകച്ചാല്‍: ഒരു കാലത്ത് ഭാരം കയറ്റുന്നതിനും മറ്റും ഉപയോഗിച്ചിരുന്ന കാളവണ്ടികള്‍ ഇപ്പോള്‍ അന്യമായിരിക്കുന്നു. മോട്ടോര്‍വാഹനങ്ങള്‍ എത്തിയതോടെ കാളവണ്ടികള്‍ നാട്ടില്‍നിന്നും പൂര്‍ണ്ണമായി ഇല്ലാതായി. കിഴക്കന്‍ മേഖലകളില്‍ നിന്നും മലഞ്ചരക്കുകളുമായി ചങ്ങനാശ്ശേരി ചന്തയില്‍ കാളവണ്ടികള്‍ എത്തുന്നത് നിത്യകാഴ്ചയായിരുന്നു.
ചക്രത്തിന്റെ ഇരുവശത്തും കെട്ടിയ ചിലങ്കയുടെയും വണ്ടിയുടെ കടകടശബ്ദവും ചേര് ന്നു കേള്‍ക്കുമ്പോള്‍ കാളവ ണ്ടി വരുന്നു എന്ന് ജനം മനസിലാക്കുമായിരുന്നു. രാത്രികാലത്ത് വെളിച്ചത്തിനായി വണ്ടിയുടെ അടിയില്‍ റാന്തല്‍ തൂ ക്കിയിടുമായിരുന്നു. ഇന്ന് ആ റാന്തല്‍ മണിമാളികളില്‍ ഇലക്ട്രിക് ബള്ബുമിട്ട് അലങ്കാരവസ്തുവായിമാറി. കാഞ്ഞിരപ്പള്ളി, മണിമല, തുടങ്ങിയ ഭാഗങ്ങളില്‍ നിന്നുള്ള കൂടുതലായി ചങ്ങനാശ്ശേരി ചന്തയില്‍ എ ത്തിയിക്കുന്നത്. നെടുംകുന്നം, മല്ലപ്പള്ളി, കറുകച്ചാല്‍, മാമ്മൂട്, മാന്നാനം, കുട്ടംഞ്ചിറ, വാകത്താനം എന്നീ പ്രദേശങ്ങളില്‍ നിന്നും നിരനിരനിരയായി ചരക്കുകളുമായി ചങ്ങനാശ്ശേരി ചന്തയിലെ വണ്ടിപ്പേട്ടയില്‍ എത്തുമായിരുന്നെന്ന് പഴമക്കാര്‍ പറയുന്നു. ഇവരുടെ വ്യാപാരം നടത്തിക്കഴിഞ്ഞാല്‍ തിരികെ പോകുമ്പോള്‍ പലവൃജ്ഞനങ്ങളും, കയറ്റിയാണ് പോകുന്നത്. കിഴക്കന്‍ മേഖലയിലെ ചെറുകിടപലചരക്കുവ്യാപാരികള്ക്കുള്ള സാധനങ്ങളാണ് ഏറെയും കൊണ്ടുപോകുന്നത്. ഈ കാഴ്ചകള്‍ ഇപ്പോള്‍ കാണാനില്ല. കൂട്ടത്തോടെ കാളവണ്ടികള്‍ പോകുന്നത് കിഴക്കന്‍ പ്രദേശത്തെ റോഡരുകില്‍ പ്രവര്‍ത്തിക്കുന്ന കട്ടന്‍ കാപ്പിക്കടക്കാര്ക്കും സന്തോഷമാകും. ഇത്തരത്തില്‍ ചരക്കുമായി ചങ്ങനാശ്ശേരി ചന്തയിലേക്കു ഇപ്പോള്‍ കാളവണ്ടികള്‍ എത്താറില്ല.
പുതിയ തലമുറയ്ക്ക് ഇ തേപ്പറ്റി അറിയാനും സാധിക്കില്ല. ഇതിന്റെ പിന്തുടര്ച്ചയെന്നോണം നെടുംകുന്നം നെച്ചിക്കാട്ടുസണ്ണി കാളവണ്ടിയെ അ ടുത്തറിഞ്ഞു പ്രവര്‍ത്തിക്കുന്നു. സണ്ണി ഭാരം വഹിക്കാന ല്ല കാളവണ്ടി പ്രയോജനപ്പെടുത്തുന്നത്. കാളവണ്ടിക്കുള്ളി ല്‍ നല്ല ഇരുപ്പിടം തയ്യാറാക്കി മേല്‍ക്കൂര നിര്‍മ്മിച്ച് ടൂറിസ്റ്റുകള്‍ക്ക് സവാരിക്കായിട്ടാണ് കൊടുക്കുന്നത്. രണ്ടുമണിക്കൂ ര്‍ നേരത്തെ സവാരിക്ക് 2500 രൂപയാണ് നിരക്ക്. ഈ കാളവണ്ടി ഇത്തരത്തില്‍ പലരും മണിക്കൂര്‍ വ്യവസ്ഥയില്‍ വാ ങ്ങുന്നുണ്ട്. ഇതുകൂടാതെ ഘോഷയാത്രകളിലും മറ്റും ഇവയെ പങ്കെടുപ്പിക്കുന്നുണ്ട്. കഴിഞ്ഞദിവസം മണിമലയില്‍ ഫോക്ലോര് അക്കാഡമിയുടെ ശിലാസ്ഥാപനത്തിന് നടത്തിയ സാസ്കാരികഘോഷയാത്രയിലും സണ്ണിയുടെ കാളവണ്ടി പങ്കെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: