കോട്ടയം: സ്പോര്‍ട്സ് കൗണ്‍സിലിണ്റ്റെ കീഴിലുള്ള ഇന്‍ഡോര്‍ സ്റ്റേഡിയം ബലംപ്രയോഗിച്ച് കൈയ്യേറിയതായി ഹിന്ദു ഐക്യവേദി ആരോപിച്ചു. കാറുകളുടെ പ്രദര്‍ശനത്തിണ്റ്റെ പേരുപറഞ്ഞ് വിവിധ കമ്പനികള്‍ ഇന്‍ഡോര്‍ സ്റ്റേഡിയം ബുക്കു ചെയ്യുകയും പിന്നീട് സ്പോര്‍ട്സ് കൗണ്‍സിലിണ്റ്റെ മൗനാനുവാദത്തോടെ ലക്ഷങ്ങള്‍ കോഴകൊടുത്ത് കമ്പിനികളില്നിന്നും വാടകയ്ക്ക് വാങ്ങി സ്വര്‍ഗ്ഗീയവിരുന്നുകാരുടെ മതപരിവര്‍ത്തനം എല്ലാ എതിര്‍പ്പുകളേയും അവഗണിച്ച് നിര്‍ബാധം നടത്തുകയാണ്. ദിവസം ആയിരംരൂപയ്ക്ക് വാടകയ്ക്ക് എടുക്കുന്ന സ്റ്റേഡിയം വന്‍തുകയ്ക്ക് കാര്‍ കമ്പനികള്‍ സ്വര്‍ഗ്ഗീയ വിരുന്നിന് മറിച്ചു നല്‍കുകയാണ്. നിരവധി കേസുകള്‍ നിലവില്‍ ഉള്ള സ്വര്‍ഗ്ഗീയവിരുന്നിന് ഇന്‍ഡോര്‍ സ്റ്റേഡിയം നല്‍കില്ല എന്ന് ഉറപ്പു പറഞ്ഞ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി വന്‍തുക കോഴവാങ്ങി റീച്ച് വേള്‍ഡ് വൈഡ് എന്ന സ്വര്ഗ്ഗീയവിരുന്നിണ്റ്റെ തന്നെ മറ്റൊരുപേരില്‍ വീണ്ടും സ്റ്റേഡിയം നല്കി. ഇന്‍ഡോര്‍ സ്റ്റേഡിയത്തിണ്റ്റെ നിര് മ്മാണം ഡിസംബറില്‍ തുടങ്ങും എന്ന് ഹൈക്കോടതിയില്‍ ഉറപ്പ് കൊടുത്ത സ്പോര്‍ട്സ് കൗണ്‍സില്‍, സ്വര്‍ഗ്ഗീയവിരുന്ന് അധികൃതരില്‍നിന്നും ലക്ഷങ്ങള്‍ കോഴവാങ്ങി സ്റ്റേഡിയം നിര്‍മ്മാണം വൈകിപ്പിക്കുകയാണ്. സ്പോര്‍ട്സ് കൗണ്‍സില്‍ ഉദ്യോഗസ്ഥരും സ്വര്‍ഗ്ഗീയവിരുന്ന് അധികൃതരും തമ്മിലുള്ള വഴിവിട്ട ബന്ധം അന്വേഷിക്കണമെന്നും സ്വര്‍ഗ്ഗീയവിരുന്നിനെ സംരക്ഷിക്കാനാണ് സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറിയുടെ തീരുമാനമെങ്കില്‍ പ്രസ്തുത കേന്ദ്രങ്ങളിലേക്ക് പ്രക്ഷോഭം ആരംഭിക്കുമെന്നും ഹിന്ദുഐക്യവേദി നേതാക്കളായ പൂഴിമേല്‍ രണരാജന്‍, ശ്രീകാന്ത് തിരുവഞ്ചൂറ്‍ എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: