ന്യൂദല്‍ഹി: കോണ്‍ഗ്രസ് എം.പി നവീന്‍ ജിന്‍ഡാലിന് ‘സീ ന്യൂസ്’ വക്കില്‍ നോട്ടീസ് അയച്ചു. 150 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. തന്നെ ഭീഷണിപ്പെടുത്തി സീ ന്യൂസ് പണം തട്ടാന്‍ ശ്രമിച്ചതായി ജിന്‍ഡാല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ചാനലിനെ അപകീര്‍ത്തിപ്പെടുത്താനാണ് ജിന്‍ഡാല്‍ ശ്രമിച്ചതെന്നും ഇതിന് നഷ്ടപരിഹാരം നല്‍കണമെന്നും സി ന്യൂസ് അറിയിച്ചു.
ചാനലിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ കെട്ടിച്ചമച്ച് കല്‍ക്കരി അഴിമതിയില്‍ നിന്നും ശ്രദ്ധതിരിക്കാനാണ് ജിന്‍ഡാല്‍ ശ്രമിക്കുന്നതെന്നും സീ ന്യൂസ് പറഞ്ഞു. തനിക്കെതിരായ അഴിമതി വാര്‍ത്ത പ്രക്ഷേപണം ചെയ്യാതിരിക്കാന്‍ ചാനല്‍ 100 കോടി ആവശ്യപ്പെട്ടുവെന്ന ആരോപണവുമായാണ് വ്യവസായികൂടിയായ ജിന്‍ഡാല്‍ രംഗത്തെത്തിയത്.
എന്നാല്‍ വ്യാജ സിഡി ഉപയോഗിച്ച് ജിന്‍ഡാല്‍ തങ്ങളെ അപമാനിക്കാന്‍ ശ്രമിക്കുകയാണെന്നായിരുന്നു ചാനലിന്റെ മറുപടി. ചാനലിനെതിരെ കൊണ്ടുവന്ന എല്ലാ തെളിവുകളും പാടെ തള്ളിക്കളയുകയും ചെയ്തിരുന്നു. ചാനലിനെതിരെ ജിന്‍ഡാല്‍ ഉന്നയിച്ച ആരോപണങ്ങള്‍ പിന്‍വലിക്കാന്‍ മൂന്ന് ദിവസത്തെ സമയവും അനുവദിച്ചിട്ടുണ്ട്. ഇതിന് തയ്യാറാകാത്ത പക്ഷം നിയമനടപടികള്‍ നേരിടാന്‍ ജിന്‍ഡാല്‍ തയ്യാറാകാനും ചാനല്‍ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് ചാനലിനെതിരെ ആരോപണവുമായി ജിന്‍ഡാല്‍ രംഗത്തെത്തിയത്. സംഭവത്തില്‍ അന്വേഷണത്തിന് പ്രസ് കൗണ്‍സില്‍ ചെയര്മാന് ഉത്തരവിട്ടിരുന്നു.
1.86 ലക്ഷം കോടിയുടെ കല്‍ക്കരി അഴിമതിയില്‍ പ്രഥമ ഗുണഭോക്താവ് എന്ന് സിഎജി പരാമര്‍ശിച്ച ജിന്‍ഡാല്‍ കല്‍ക്കരി അഴിമതിയില്‍ നിന്നും ശ്രദ്ധതിരിക്കാനാണ് ചാനലിനെതിരെ ആരോപണം ഉന്നയിക്കുന്നതെന്നും സിഡിയിലെ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതാണെന്നുമാണ് ചാനലിന്റെ ഇപ്പോഴുള്ള നിലപാടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: