തൃശൂര്‍ : നാണ്യവിളകളെ പ്രോത്സാഹിപ്പിക്കുകയും ഭക്ഷ്യവിളകളെ അവഗണിക്കുകയും ചെയ്യുന്നതിന് പിന്നില്‍ വോട്ടുബാങ്കിന്റെ രാഷ്ട്രീയമുണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് വി.മുരളീധരന് പറഞ്ഞു. കര്‍ഷകമോര്‍ച്ച ജില്ലാസമിതി സംഘടിപ്പിച്ച കര്‍ഷക വന്ദനദിനം ഉദ്ഘാടനം ചെയ്ത് സംസാരരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ കാര്‍ഷിക സംസ്കാരം ഇല്ലാതാക്കി മലയാളം വളര്‍ത്താന്‍ സാധിക്കില്ല. അടിസ്ഥാനമില്ലാത്ത ആഘോഷങ്ങള്‍ മാത്രമാണ് ഇന്ന് നടക്കുന്നത്. വിപണിയുടെ സംസ്കാരംമാറ്റി ഉത്പാദനത്തിന്റെ സംസ്കാരം കൊണ്ടുവരേണ്ടതാണ്. ഏറ്റവുമധികം വിഷമം അനിഭവിക്കുന്ന വിഭാഗമായി കര്ഷകന് മാറി. കാര്‍ഷിക മേഖലയുടെ സംരക്ഷണം തകര്‍ക്കുന്ന ഉപഭോഗ സംസ്കാരം വളര്‍ത്തുവാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സംസ്ഥാനത്ത് ഏറ്റവും അപകടം നേരിടുന്ന രണ്ട് മേഖലകളാണ് നെല്ലും നാളികേരവുമെന്നും വി.മുരളീധരന് പറഞ്ഞു.
രാസവളത്തിന്റെ കുത്തനെയുള്ള വിലവര്‍ദ്ധനവും കര്‍ഷകര്‍ക്ക് തങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് വേണ്ടത്ര വില ലഭിക്കാത്തതും തകര്‍ച്ചക്ക് ആക്കം കൂട്ടുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കര്‍ഷകമോര്‍ച്ച ജില്ല പ്രസിഡണ്ട് ഇ.കെ.ഭാസ്കരന് അദ്ധ്യക്ഷത വഹിച്ചു. ബിജെപി ദേശീയസമിതി അംഗം ഇ.രഘുനന്ദനന്, ഡോ.കെ.എസ്.മിത്തല്‍, സംസ്ഥാന വൈസ് പ്രസിഡണ്ട് രമ രഘുനന്ദനന്, അഡ്വ. ബി.ഗോപാലകൃഷ്ണന്, എ.നാഗേഷ്, പി.എസ്.ശ്രീരാമന്, അഡ്വ. രവികുമാര്‍ ഉപ്പത്ത്, എ.ഉണ്ണികൃഷ്ണന്, കര്‍ഷകമോര്‍ച്ച സംസ്ഥാന ട്രഷറര്‍ രവീന്ദ്രന്, പി.ജി.രവീന്ദ്രന്, ഷാജി ചെങ്ങാലൂര്‍, സുനില്‍ജി മാക്കന് എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ അഞ്ഞൂറോളം കര്‍ഷകരെ ഓണപ്പുടവ നല്കി ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: