കൊച്ചി: പാന്മസാലയും പോപ്പുലര്‍ ഫ്രണ്ടിന്റെ ഫ്രീഡം പരേഡും സംസ്ഥാനസര്‍ക്കാര്‍ നിരോധിച്ച നടപടി ഹൈക്കോടതി ശരിവെച്ചു. പാന്‍മസാല സംബന്ധിച്ച ഉത്തരവ് തടയണമെന്ന ഓള് കേരള ടൊബാക്കോ മാനുഫാക്ചേഴ്സ് അസോസിയേഷന്റെ ഹര്‍ജിയാണ് കോടതി തള്ളിയത്. ചെക്ക്പോസ്റ്റില്‍ പിടിച്ചെടുത്ത പാന്‍മസാല ഉല്‍പ്പന്നങ്ങള്‍ തിരിച്ചുകൊണ്ടുപോകാന്‍ ഹര്‍ജിക്കാര്‍ക്ക് കോടതി അനുമതി നല്കി. ആഗസ്റ്റ് 15 ന് കോഴിക്കോടും കൊല്ലത്തും നടത്താനിരുന്ന ഫ്രീഡം പരേഡാണ് നിരോധിച്ചത്.
സ്വാതന്ത്ര്യദിനത്തില്‍ സമുദായ സംഘര്‍ഷത്തിന് കാരണമാകുന്നതോ സാമുദായിക സ്വഭാവമുള്ളതോ ആയ യൂണിഫോം പരേഡും മാസ്ഡ്രില്ലും നിരോധിച്ചിട്ടുണ്ട.് പൊതുസ്ഥലങ്ങള്‍, സ്വകാര്യ സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ നിരോധനം ബാധകമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: