മുംബൈ: മുംബൈയില്‍ ആക്രമണം നടത്താനായി ഇന്ത്യയിലേക്കയച്ച പത്ത് ഭീകരരില്‍ ഒരാളായ അജ്മല്‍ കസബ് ബുദ്ധിമാനും സംഘടനയില്‍ മികച്ചരീതിയില്‍ പ്രവര്ത്തിക്കുന്നവനായിരുന്നുവെന്നും വെളിപ്പെടുത്തല്‍. ആക്രമണവുമായി ബന്ധപ്പെട്ട് പിടിയിലായ അബു ജുണ്ടാലാണ് ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥരോട് അറിയിച്ചത്. മാത്രമല്ല ലഷ്കറെ തോയ്ബയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിലും കസബ് മിടുക്കനായിരുന്നുവെന്നും ജുണ്ടാല്‍ പറഞ്ഞു.
ആയുധപരിശീലനവേളയിലാണ് കസബിന്റെ കഴിവിനെക്കുറിച്ച് മനസിലാക്കാന്‍ സാധിച്ചതെന്നും ഹിന്ദി പരിശീലനക്ലാസുകളിലും കസബ് വളരെ ബുദ്ധിമാനായിരുന്നുവെന്നും ജുണ്ടാല്‍ പറഞ്ഞു. താന്‍ ഇന്ത്യക്കാരനാണെന്നകാര്യം അറിയാമായിരുന്നത് കസബിന് മാത്രമായിരുന്നു. ആദ്യം കണ്ടപ്പോള്‍ തന്നെ മുംബൈക്കാരനാണെന്ന കസബിന്റെ ചോദ്യം തന്നെ അത്ഭുതപ്പെടുത്തിയെന്നും ജുണ്ടാല്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.ലഷ്കര്‍ തലവന്‍ ഹാഫിസ് സയിദ്,സക്കീര്‍ ഉര് റഹ്മാന് എന്നിവര്‍ക്കുമാത്രമാണ് താനൊരു ഇന്ത്യക്കാരനാണെന്ന് അറിയാമായിരുന്നുള്ളൂ. ജുണ്ടാല്‍ വ്യക്തമാക്കിയിട്ടുണ്ട്.
മറാത്തി ഭാഷയിലുള്ള സംസാരമാണ് ജുണ്ടാല്‍ ഇന്ത്യക്കാരനാണെന്ന് മനസിലാക്കാന്‍ സാധിച്ചതെന്നാണ് പോലീസ് പറയുന്നത്.മുംബൈ ഭീകരാക്രമണത്തിലെ പത്തുസംഘത്തില് കസബായിരുന്നു ഏറ്റവും പ്രായം കുറഞ്ഞ പ്രവര്‍ത്തകനെന്നും ജുണ്ടാല്‍ പറഞ്ഞു.ബി എ സ് സി പൂര്‍ത്തിയാക്കിയ കസബ് ലഷ്കറില് ചേരുകയായിരുന്നു.
അതേസമയം,മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ജുണ്ടാലിന്റെ ശബ്ദ സാമ്പിള്‍ പരിശോധിക്കുകയാണ്.കറാച്ചിയിലെ കണ്ട്രോള് റൂമിലിരുന്ന് ആക്രമണത്തെ നിയന്ത്രിച്ചിരുന്നത് ജുണ്ടാലായിരുന്നു.കണ്ട്രോള് റൂമിലെ ശബ്ദ സാമ്പിളും ജുണ്ടാലിന്റെ ശബ്ദസാമ്പിളും സാദൃശ്യമുണ്ടോയെന്നാണ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നത്. മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് കഴിഞ്ഞമാസമാണ് ജുണ്ടാലിനെ പോലീസ് അറസ്റ്റ് ചെയ്തത്.
ഇതിനിടെ മഹാരാഷ്ട്ര എ ടി എ സിന്റെ കസ്റ്റഡിയിലുള്ള ജുണ്ടാല്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കില്ലെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചത്. ജുണ്ടാല്‍ സ്വയം പ്രതിരോധിക്കുവാന്‍ ശ്രമിക്കുകയാണ്. ആയുധപരിശീലനം തനിക്ക് ലഭിച്ചിട്ടില്ലെന്നും ജുണ്ടാല്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ട്. 2008 ല്‍ പാക്കിസ്ഥാനില്‍ നിന്നും ഇന്ത്യയിലേക്ക് പുറപ്പെട്ട പത്ത് ഭീകരരുടെ സംഘത്തില്‍ താനുണ്ടായിരുന്നില്ലെന്നും കറാച്ചിയിലെ കണ്ട്രോള് റൂമിലിരുന്ന് ആക്രമണം നിയന്ത്രിക്കുകമാത്രമാണ് ചെയ്തതെന്നുമാണ് ജുണ്ടാല്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരിക്കുന്നത്.ആക്രമണത്തിന്റെ പ്രത്യാഘാതങ്ങള്‍ എത്രമാത്രമാണെന്ന് അറിയാവുന്ന ജുണ്ടാല്‍ ഇപ്പോള്‍ തന്റെ പങ്കില്‍ നിന്നും സ്വയം ഒഴിഞ്ഞുമാറുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: