തിരുവനന്തപുരം : കര്‍ഷകമോര്‍ച്ച മുന്‍ ജില്ലാ സെക്രട്ടറി വട്ടവിള സുരേഷ് (46) അന്തരിച്ചു. നേമം വട്ടവിള ലതിക ഭവനില്‍ പരേതനായ ഗോവിന്ദന്പ്പിള്ളയുടെയും ആര്.സരസ്വതിയുടെയും മകനാണ്. ആര്‍എസ്എസിലൂടെ പൊതുപ്രവര്‍ത്തനത്തിലെത്തിയ സുരേഷ് കഴിഞ്ഞ ഇരുപത് വര്‍ഷമായി ബിജെപിയുടെ വിവിധ ചുമതലകള്‍ വഹിച്ചു വരികയായിരുന്നു. മികച്ച സംഘാടകനും സാമൂഹ്യ-സാംസ്കാരിക രംഗങ്ങളില്‍ ഊര്‍ജസ്വലനായി പ്രവര്‍ത്തിച്ചുവന്നിരുന്ന സുരേഷ് കഴിഞ്ഞ ഒരാഴ്ചയായി അസുഖബാധിതനായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെ ശ്രീചിത്ര മെഡിക്കല്‍ സെന്ററില്‍ വച്ചായിരുന്നു അന്ത്യം.
അസുഖബാധിതനാവുന്നതിനു തൊട്ടുമുമ്പുവരെ സംഘടന പ്രവര്‍ത്തനത്തില്‍ മുഴുകിയിരുന്നു. പുത്തരിക്കണ്ടത്ത് നടന്നുവരുന്ന അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന്റെ ഫൈനാന്‍സ് കമ്മറ്റിയിലംഗമായിരുന്നു. ബിജെപി, സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ നേതാക്കളും പ്രവര്‍ത്തകരുമടക്കം നാടിന്റെ വിവിധതുറകളിലുള്ളവര്‍ സുരേഷിന് അന്തിമോപചാരം അര്‍പ്പിക്കാനെത്തി.
ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്, എം.എസ്.കുമാര്‍, വി.ശിവന്‍കുട്ടി എംഎല്‍എ, എം. ഗോപാല്‍, ബിജെപി ജില്ലാ പ്രസിഡന്റ് കരമന ജയന്, ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.സുരേഷ്, ചെമ്പഴന്തി ഉദയന്‍, പോങ്ങുംമൂട് വിക്രമന്, പൂന്തുറ ശ്രീകുമാര്‍, കൗണ്‍സിലര്‍മാരായ എം.ആര്.ഗോപന്, പി.അശോക് കുമാര്‍ വിഎച്ച്പി ജില്ലാ അധ്യക്ഷന്‍ ഡി.നാരായണറാവു, വിഭാഗ് സംഘടനാ സെക്രട്ടറി കെ.ജയകുമാര്‍. ഹിന്ദുഐക്യവേദി നേതാക്കളായ പി.ജ്യോതീന്ദ്രകുമാര്‍, തമ്പാനൂര്‍ സന്ദീപ്, ആര്‍എസ്എസ് ജില്ല ബൗദ്ധിക് പ്രമുഖ് ദിലീപ്കുമാര്, നഗര്‍ ബൗദ്ധിക് പ്രമുഖ് കെ.അനില്‍കുമാര്‍, അനന്തപുരം ബാങ്ക് വെള്ളായണി ശാഖ മാനേജര്‍ കെ.രാജശേഖരന് തുടങ്ങിയവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. ബിജെപി നേമം മണ്ഡലം പ്രസിഡന്റ് എം.ആര്.ഗോപന്റെ അധ്യക്ഷതയില്‍ നേമത്ത് കൂടിയ അനുശോചന യോഗത്തില്‍ സിപിഎം നേതാവ് നേമം പ്രദീപ്കുമാര്‍, ആര്‍എസ്എസ് വിഭാഗ് ബൗദ്ധിക് പ്രമുഖ് ആര്.എസ് ബിജു, ബിജെപി ജില്ലാ പ്രസിഡന്റ് കരമന ജയന്, നേമം വാര്‍ഡ് കൗണ്‍സിലര്‍ എംഎസ് സുധ, നേമം രാജന്, കൈമനം സുരേഷ്, നേമം രാധാകൃഷ്ണന്, കാലടി ശിവകുമാര്‍, അതിയന്നൂര്‍ ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: