ന്യൂദല്‍ഹി: അടിയന്തര ആതുര സേവനത്തിന് ഉപയോഗിക്കുന്ന ആംബുലന്‍സുകളുടെ എണ്ണം തലസ്ഥാന നഗരിയില്‍ വിരളമെന്ന റിപ്പോര്‍ട്ട്. 1.7 കോടി ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ദല്‍ഹി നഗരത്തില്‍ 23 ആംബുലന്‍സുകള്‍ മാത്രമാണ് സേവനലഭ്യമായുള്ളത്. രാവിലെ 8 മുതല്‍ വൈകിട്ട് നാലു മണിവരെ മാത്രമാണ് അവയുടെ പ്രവര്‍ത്തനമെന്നതും മറ്റൊരു ഞെട്ടിപ്പിക്കുന്ന വസ്തുത. നേരത്തെ 33 ആംബുലന്‍സ് ഉണ്ടായിരുന്നു. അതില്‍ 12 എണ്ണം പല പ്രശ്നങ്ങള്‍ കൊണ്ടും സര്‍വീസ് നടത്തുന്നില്ല.
തിക്കും തിരക്കും നിറഞ്ഞ ദല്‍ഹി നഗരത്തില്‍ വര്‍ഷംതോറും 2,000 പേര് വാഹനാപകടങ്ങളില്‍ മരിക്കുന്നുണ്ടെന്നാണ് കണക്ക്. ഇവയില്‍ ഏറെയും ചികിത്സ വൈകിയതിനെത്തുടര്‍ന്നുണ്ടായ മരണങ്ങളാണ്. 2010 ല്‍ ട്രോമ കീയര്‍ സേവനം ഉള്‍പ്പെടെ നിരവധി സൗകര്യങ്ങളോടുകൂടി 35 ആംബുലന്‍സ് വാങ്ങിയിരുന്നു. എന്നാല്‍ അവ ഇപ്പോള്‍ പ്രവര്‍ത്തനരഹിതമാണ്. അതില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന 14 ആംബുലന്‍സ് സേവനം മാത്രമേ ലഭ്യമാകുന്നുള്ളൂ. അതും രാവിലെ 8 മുതല്‍ 4 വരെ മാത്രം.
അതേസമയം ആംബുലന്‍സ് സേവനം ലഭ്യമാക്കുന്ന 102 എന്ന എമര്‍ജന്‍സി നമ്പറിലേക്ക് വിളിച്ചാല്‍ സഹായം ലഭിക്കാറുമില്ല. 1.5 ലക്ഷം ജനങ്ങള്‍ ഉള്ള നഗരത്തില്‍ ഒരു ആംബുലെന്സെങ്കിലും വേണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ ശുപാര്‍ശ. അങ്ങനെയങ്കില്‍ ദല്‍ഹിയില്‍ എല്ലാ സൗകര്യങ്ങളോടുകൂടിയ 115 ആംബുലന്‍സുകളെങ്കിലും കൂടിയേ തീരൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: