ചെന്നൈ: തമിഴ്നാട്ടില്‍നിന്നുള്ള മത്സ്യബന്ധകരെ ശ്രീലങ്കന്‍ നാവികര്‍ ആക്രമിക്കുന്നത് അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രി ജയലളിത ആവശ്യപ്പെട്ടു. പ്രധാനമന്ത്രി മന്മോഹന് സിംഗിനയച്ച കത്തിലാണ് അവര്‍ ഇക്കാര്യം ഉന്നയിച്ചത്.
കച്ചത്തീവ് മേഖലയില്‍ തമിഴ് മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ സ്ഥിരമായി ആക്രമണം നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഈ മേഖലയില്‍ മത്സ്യബന്ധനം നടത്തിയ 45 ബോട്ടുകളിലെ തൊഴിലാളികളെ ലങ്കന്‍ സൈനികര്‍ ആക്രമിച്ച കാര്യവും കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികളെ പിന്തുടര്ന്ന് നാവികര്‍ പത്ത് ബോട്ടുകളിലെ വലകള്‍ നശിപ്പിക്കുകയും വടങ്ങള്‍ മുറിച്ചുമാറ്റുകയും ചെയ്തിരുന്നു. ഇതുമൂലം മത്സ്യത്തൊഴിലാളികള്‍ക്ക് വലിയ നഷ്ടമുണ്ടായതായും കത്തില്‍ പറയുന്നു. ഇക്കാര്യം സംബന്ധിച്ച് ലങ്കന്‍ അധികൃതരോട് സംസാരിക്കണമെന്നാവശ്യപ്പെട്ടാണ് ജയലളിത പ്രധാനമന്ത്രി മന്മോഹന് സിംഗിന് കത്തയച്ചത്.
കഴിഞ്ഞ 12 മാസത്തിനുള്ളില്‍ തമിഴ്നാട്ടില്‍നിന്നുള്ള മത്സ്യബന്ധകര്ക്കെതിരെ ശ്രീലങ്കന്‍ നാവികരില്നിന്നും നിരവധി ആക്രമണം നടന്ന കാര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയ കാര്യവും കത്തില്‍ വിശദീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന സംഭവത്തിന് ശേഷം തൊഴിലാളികള്‍ ഭയത്തോടെയാണ് കടലിലേക്ക് പോകുന്നതെന്നും കത്തില്‍ പറയുന്നു. 1974 ലാണ് കച്ചത്തീവ് ഇന്ത്യയില്‍നിന്ന് ശ്രീലങ്കയുടെ ഭാഗമായത്. എന്നാല്‍ ഈ പ്രദേശത്ത് തമിഴ് മത്സ്യത്തൊഴിലാളികള്‍ മീന്‍ മിടിക്കുന്നതിന് ശ്രീലങ്ക വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: