ന്യൂദല്‍ഹി: മാവോയിസ്റ്റ് സ്വാധീനമുള്ള സംസ്ഥാനങ്ങളില്‍ നിരീക്ഷണങ്ങള്‍ക്ക് സ്വകാര്യ കമ്പനികളില്‍നിന്ന് ഹെലികോപ്റ്ററുകള്‍ വാടകയ്ക്ക് എടുക്കാന്‍ അതാത് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്കി. എം.ഐ-17 വി-5 പരമ്പരയിലുള്ള ഒമ്പത് ഹെലികോപ്റ്ററുകള്‍ ലഭിക്കുന്നത് വരെ സ്വകാര്യ കമ്പനികളുടെ സേവനം തേടാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
മാവോവാദി ആക്രമണം ഉണ്ടായാല്‍ ജവാന്മാരേയും മറ്റും അടിയന്തരമായി ആശുപത്രിയില്‍ എത്തിക്കുന്നതിനും മരുന്നും മറ്റു സാധനങ്ങളും എത്തിക്കുന്നതിന് വേണ്ടിയാകും ഹെലികോപ്റ്ററുകള്‍ ഉപയോഗിക്കുക. ഹെലികോപ്റ്ററുകള്‍ വാടകയ്ക്ക് എടുക്കുന്നതിന് സംസ്ഥാനങ്ങള്‍ക്ക് പ്രതിവര്‍ഷം 15 കോടി രൂപ വീതം കേന്ദ്രസര്‍ക്കാര്‍ നല്‍കും. അതത് സംസ്ഥാനങ്ങള്‍ക്ക് ഒരുമാസം 30 മണിക്കൂര്‍ വരെ ഈ ഹെലികോപ്റ്ററിന്റെ സേവനം പ്രയോജനപ്പെടുത്താം.
രവീന്ദര്‍ ഋഷിയുടെ ഉടമസ്ഥതയിലുള്ള വെക്ട്ര ഗ്രൂപ്പില്‍നിന്നും ഗ്ലോബല്‍ വെക്ട്ര ഹെലികോപ്റ്ററുകള്‍ വാങ്ങിയതില്‍ വന്ന ക്രമക്കേടുകളും മറ്റുമാണ് ആഭ്യന്തര മന്ത്രാലയത്തെ ഇത്തരത്തില്‍ ഒരു തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത്. പ്രതിരോധ സേനയ്ക്ക് ടട്ര ട്രക്കുകള്‍ നല്‍കിയതില്‍ വന്ന ക്രമക്കേടുകളെപ്പറ്റി ഇപ്പോള്‍ സിബിഐ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: