വടകര: വധിക്കപ്പെട്ട റെവല്യൂഷണറി മാര്‍ക്സിസ്റ്റ് നേതാവ് ടി.പിചന്ദ്രശേഖരന്റെവീട് ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന് സന്ദര്‍ശിച്ചു. ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് വി. മുരളീധരന് ഒഞ്ചിയത്തെ ചന്ദ്രശേഖരന്റെ വീട്ടിലെത്തിയത്. ചന്ദ്രശേഖരന്റെ ഭാര്യ രമയുമായി മുരളീധരന് വിശദമായി സംസാരിച്ചു. അമ്മയെ ആശ്വസിപ്പിച്ചു. ദു:ഖമടക്കാനാകാതെയാണ് മുരളീധരനോട് ചന്ദ്രശേഖരന്റെ അമ്മ പത്മിനി സംസാരിച്ചത്. രമയുടെ സഹോദരിയുമായി സംസാരിച്ച മുരളീധരന് പിന്നീട് അച്ഛന് കെ.കെ മാധവനുമായി കൂടിക്കാഴ്ച നടത്തി.അഭിപ്രായവ്യത്യാസത്തെ കൊലക്കത്തികൊണ്ട് നേരിടുന്ന ശൈലി അംഗീകരിക്കാനാകില്ലന്ന് മുരളീധരന് പറഞ്ഞു. അരമണിക്കൂറോളം വീട്ടില്‍ ചിലവഴിച്ച അദ്ദേഹം ടി.പി.ചന്ദ്രശേഖരന്റെ മൃതദേഹം സംസ്കരിച്ച സ്ഥലത്ത് പുഷ്പാര്‍ച്ചനയും നടത്തി. ടി.പി.ചന്ദ്രശേഖരന്റെ വധത്തോടു കൂടിയുണ്ടായ തിരിച്ചടി ഉള്‍ക്കൊണ്ടു കൊണ്ടെങ്കിലും അക്രമം അവസാനിപ്പിക്കാന്‍ സി.പി.എം തയ്യാറാകണമെന്ന് അദ്ദേഹം പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴിപ്പെടാതെയായിരിക്കണം അന്വേഷണം. ഏരിയാ കമ്മറ്റി നേതാക്കളുടെ അറസ്റ്റിനുശേഷം സി.പി.എം അന്വേഷണത്തിനെതിരെ രംഗത്തുവന്നത് അന്വേഷണം മന്ദീഭവിപ്പിച്ചു കൃത്യത്തില്‍ പങ്കെടുത്തവരില്‍ ഒരാളെപ്പോലും പിടിക്കാന്‍ ഇതുവരെ സാധിച്ചില്ല. അന്വേഷണത്തില്‍ ഒത്തുകളിയുണ്ടന്ന് സംശയിക്കുന്നവരെകുറ്റം പറയാനാകില്ലെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു.
ബിജെപി ജില്ലാ പ്രസിഡന്റ് പി. രഘുനാഥ് , ജില്ലാ ജനറല്‍ സെക്രട്ടറിമാരായ എം.പി. രാജന് എം.സി. ശശീന്ദ്രന്, സംസ്ഥാന സമിതി അംഗം ടി.കെ. പ്രഭാകരന് മാസ്റ്റര്‍,യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. കെ.പി.പ്രകാശ് ബാബു, ബിജെപി ഭാരവാഹികളായ ഒ.കെ.വാസു മാസ്റ്റര്‍, മടിയേരി രവീന്ദ്രന്, എന്‍.പി.രാമദാസ്, ടി.പി.മുരളി, രാജേഷ് കായണ്ണ എന്നിവരും നിരവധി പ്രവര്‍ത്തകരും ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: