ലക്നൗ: ഉത്തര്‍പ്രദേശ് നിയമസഭയില്‍ കൈയാങ്കളി. സഭയുടെ ബജറ്റ് സമ്മേളനത്തിന്റെ ആദ്യദിനമായ ഇന്നലെ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം തുടങ്ങിയപ്പോള്‍ മുദ്രാവാക്യം വിളികളോടെ പ്രതിപക്ഷ ബിഎസ്പി അംഗങ്ങള്‍ നടുത്തളത്തിലിറങ്ങുകയായിരുന്നു. ബാനറുകളും പ്ലക്കാര്‍ഡുകളുമേന്തിയാണ് ബിഎസ്പി എംഎല്‍എമാര്‍ സഭയിലെത്തിയത്. സമാജ്വാദി പാര്‍ട്ടി സര്‍ക്കാര്‍ അഴിമതിക്കാരെ സംരക്ഷിക്കുന്നു, സംസ്ഥാനത്ത് ക്രമസമാധാനനില തകര്‍ന്നുവെന്നും വിലക്കയറ്റം രൂക്ഷമായി തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിപക്ഷ ബഹളം. ഇവരെ എതിര്‍ത്ത് സമാജ് വാദി പാര്‍ട്ടി അംഗങ്ങളും രംഗത്തെത്തിയതോടെ സഭ സംഘര്‍ഷഭരിതമായി.
ചില അംഗങ്ങള്‍ മേശപ്പുറത്ത് കയറിനിന്നാണ് ബഹളം വെച്ചത്. മുഖ്യമന്ത്രി അഖിലേഷ് യാദവ് എല്ലാത്തിനും ദൃക്സാക്ഷിയായി മൗനം പാലിക്കുകയാണ് ചെയ്തത്. ബഹളവും കയ്യാങ്കളിയും നിയന്ത്രണാതീതമായതോടെ ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം ഓടിച്ചുവായിച്ചു തീര്‍ക്കുകയാണ് ചെയ്തത്. ഇന്നലെ ഉച്ചവരെ സഭ നിര്‍ത്തിവെക്കുകയും ചെയ്തു.
ായാവതി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് സമ്മാനിച്ചത്
പ്രതിമകളും സ്മാരകങ്ങളും: ഗവര്‍ണ്ണര്‍
ലക്നൗ: മായാവതി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് പ്രതിമകളും സ്മാരകങ്ങളും മാത്രമാണ് സമ്മാനിച്ചതെന്ന് ഉത്തര്‍പ്രദേശ് ഗവര്‍ണ്ണര്‍ ബി.എല്‍. ജോഷി. നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന്റെ ആദ്യദിവസം അവതരിപ്പിച്ച നയതന്ത്രപ്രസംഗത്തിലാണ് ഗവര്‍ണ്ണറുടെ പരാമര്‍ശം. അടിസ്ഥാനസൗകര്യങ്ങള്‍ വിപുലപ്പെടുത്തി സമഗ്രവികസനമാണ് സംസ്ഥാനത്ത് പുതിയ സര്‍ക്കാര്‍ നടപ്പാക്കാന്‍ പോകുന്നതെന്ന് ഗവര്‍ണ്ണര്‍ വ്യക്തമാക്കി. ക്രമസമാധാന നില ശക്താക്കി സമാധാനവും ക്ഷേമവും പുനസ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ മുന്‍ഗണന നല്‍കും. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നല്കിയ വാഗ്ദാനങ്ങള്‍ ഉടന്‍ നടപ്പാക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു. തൊഴില്ലായ്മ വേതനം, വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്, ടാബ്ലറ്റ് തുടങ്ങി ഒട്ടേറെ വാഗ്ദാനങ്ങളാണ് സമാജ് വാദി പാര്‍ട്ടി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ മുന്നോട്ട് വച്ച വാഗ്ദാനങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: