ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷയ്ക്കായി കേന്ദ്രസേനയെ വിന്യസിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രിക്ക് കത്തെഴുതി. കേന്ദ്രസേനയെ വിന്യസിക്കാന്‍ തയാറായില്ലെങ്കില്‍ സംസ്ഥാന പോലീസിനെ ഡാം സുരക്ഷയ്ക്കായി നിയോഗിക്കുമെന്നും ജയലളിത കത്തില്‍ വ്യക്തമാക്കി.
ഡാമിന്റെ ബലക്ഷയം നിര്‍ണയിക്കാനായി നടത്തിയ ബോര്‍ഹോള്‍ പരിശോധനയ്ക്കുശേഷം ഇവ അടയ്ക്കാന്‍ കേരളം തയാറാവുന്നില്ലെന്നും ജയലളിത കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. കാലവര്‍ഷം തുടങ്ങുന്നതിന് മുമ്പ് ബോര് ഹോളുകള്‍ അടയ്ക്കേണ്ടതുണ്ട്. ഇതിനായി തമിഴ്നാട് പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ രണ്ട് തവണ ശ്രമം നടത്തിയിരുന്നു. എന്നാല്‍ കേരളം ശക്തമായി എതിര്‍ത്തതിനെ തുടര്‍ന്ന് ശ്രമം വിജയിച്ചില്ല.
ഡാം ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ട് അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ജയലളിത കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: