വാഷിങ്ങ്ടണ്‍:ഷിക്കാഗോയില്‍ നടക്കാനിരിക്കുന്ന നാറ്റോ ഉച്ചകോടിയില്‍ പാക്ക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയും യുഎസ് പ്രസിഡന്റ് ബരാക്ക് ഒബാമയും ഉഭയകക്ഷി ചര്‍ച്ച ഉണ്ടാകില്ലെന്ന് യുഎസ് വ്യത്തങ്ങള്‍.ഇരുവരും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ലെന്ന് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ടോം ഡോണില്‍ പറഞ്ഞു.61 രാജ്യങ്ങള്‍ പങ്കെടുക്കുന്ന ഉച്ചകോടിയില്‍ പ്രത്യേകിച്ച് ഒരു രാജ്യങ്ങളിലെ നേതാക്കളുമായി ചര്‍ച്ച നടത്തുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അഫ്ഗാനിലെ നാറ്റോ സൈനികര്‍ക്ക് അവശ്യ സാധനങ്ങള്‍ എത്തിച്ചുകൊടുക്കുന്ന നാറ്റോ പാതക്ക് പാക്കിസ്ഥാന് ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധം പിന്‍വലിക്കുന്നതു സംബന്ധിച്ച് ചര്‍ച്ചയില്‍ കാര്യമായ പുരോഗതി ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.എന്നാല്‍ ഇതു സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കഴിഞ്ഞ വര്‍ഷം നവംബറിലുണ്ടായ നാറ്റോ സേനയുടെ വ്യോമാക്രമണത്തില്‍ 24 പാക്ക് സൈനികര്‍ കൊല്ലപ്പെട്ടതിനെതുടര്‍ന്നാണ് നാറ്റോ പാത അടച്ചിടുന്നത്.
എന്നാല്‍ നാറ്റോ പാത തുറക്കുന്നതു സംബന്ധിച്ച് ഇതുവരെ ഒരു ഉടമ്പടിയിലും ഒപ്പുവച്ചിട്ടില്ലെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് വിക്ടോറിയ നുളന്റ് മറ്റൊരു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: