ന്യൂദല്‍ഹി: ഇന്റര്‍നെറ്റ് വിപ്ലവം ഗ്രാമീണ മേഖലകളില്‍ വ്യാപിക്കുന്നു. ദേശീയ സാമ്പിള്‍ സര്‍വേ ഓര്ഗനൈസേഷന് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ആറ് ശതമാനം നഗരങ്ങളിലെ ഭവനങ്ങളില്‍ ഇന്റര്‍നെറ്റ് വിപ്ലവം സൃഷ്ടിക്കുന്നുവെന്നാണ് സര്‍വെയില്‍ ചൂണ്ടിക്കാട്ടുന്നത്. ഗ്രാമീണ മേഖലകളിലെ ഭവനങ്ങളില്‍ 0.4 ശതമാനം ഇന്റര്‍നെറ്റ് സൗകര്യം ഉള്ളപ്പോള്‍, പട്ടണങ്ങളില്‍ ഇത് ആറ് ശതമാനമാണ്. 2009-2010 കാലയളവില്‍ ആയിരം കുടുംബങ്ങള്‍ക്ക് 3.5 ശതമാനം എന്ന നിലയിലാണ് ഇന്റര്‍നെറ്റ് സേവനം ഗ്രാമീണ ഭവനങ്ങളില്‍ ലഭ്യമായിരുന്നത്. ഈ കാലയളവില്‍ തന്നെ നഗരങ്ങളിലെ ഭവനങ്ങളില്‍ 59.5 ശതമാനമാണ് ഇന്റര്‍നെറ്റ് സേവനം ലഭ്യമായിരുന്നത്. ഇതില്‍ മഹാരാഷ്ട്രയാണ് ഏറ്റവും മുന്നില്‍ നില്‍ക്കുന്നത്. 1000 കുടുംബങ്ങള്‍ക്ക് 104 എന്ന അനുപാതത്തിലാണ് സേവനം ലഭ്യമാക്കുന്നത്. കേരളമാണ് തൊട്ടടുത്ത സ്ഥാനത്ത്. 95 വരിക്കാരുടെ എണ്ണം. മധ്യപ്രദേശിലും ഇതേ അനുപാതം തന്നെയാണ്. ഹരിയാനയില്‍ 81.5 ശതമാനമാണ്.
ഗ്രാമീണ മേഖലകളിലെ ഇന്റര്‍നെറ്റിന്റെ വ്യാപനം ഗോവയിലാണ് ഏറ്റവും കൂടുതല്‍. 1000 കുടുംബങ്ങള്‍ക്ക് 50 എന്ന അനുപാതത്തിലാണ് ഗ്രാമീണ മേഖലകളില്‍ ഇന്റര്‍നെറ്റ് സേവനം ലഭ്യമായിരിക്കുന്നത്. തൊട്ടടുത്ത് കേരളമാണ്. 34 ശതമാനം കുടുംബങ്ങളില്‍ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
അരുണാചല്‍ പ്രദേശില്‍ 19 ശതമാനവും ഹിമാചല്‍പ്രദേശില്‍ 16 ശതമാനവുമാണ്. ഗ്രാമീണ മേഖലകളിലെ കുടുംബങ്ങളില്‍ ഇന്റര്‍ സൗകര്യങ്ങള്‍ ലഭ്യമായിട്ടുള്ളതില്‍ കേരളമാണ് മുന്നില്‍. മൂന്ന് ശതമാനമാണ് അത്. ഹിമാചല്‍ പ്രദേശില്‍ രണ്ട് ശതമാനവും. പട്ടണങ്ങളില്‍ മഹാരാഷ്ട്രയാണ് മുന്നില്‍ നില്‍ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: