കൊച്ചി: മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതി റിപ്പോര്‍ട്ട് അംഗീകരിക്കാനാവില്ലെന്ന് ജസ്റ്റിസ് വി.ആര് കൃഷ്ണയ്യര്‍ പറഞ്ഞു. അണക്കെട്ടിനെക്കുറിച്ച് ഒരു ചുക്കും അറിയാത്ത ജഡ്ജിമാരായിരുന്നു സമിതിയില്‍ ഉണ്ടായിരുന്നത്. ജസ്റ്റിസ് കെ.ടി തോമസിനെ കല്ലെറിഞ്ഞിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമല്ലെന്ന് തന്നെയാണ് തന്റെ നിരീക്ഷണം. ഈ സാഹചര്യത്തില്‍ അവിടെ പുതിയ അണക്കെട്ട് വേണം. മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതിയുടെ നിയമനം പോലും ശരിയായ രീതിയിലായിരുന്നില്ല. ജഡ്ജിമാരെ സമിതി അംഗങ്ങളാക്കിയ സുപ്രീംകോടതിയുടെ തീരുമാനം അസംബന്ധമായിരുന്നു. അവര്‍ക്ക് ഡാമിനെ കുറിച്ചോ ഭൂചലനത്തെപ്പറ്റിയോ ഒരു ചുക്കും അറിയില്ല.
വിദഗ്ദ്ധന്മാര് അടങ്ങുന്ന പുതിയ ഒരു സമിതിയെക്കൊണ്ട് പരിശോധന നടത്തണമെന്നും കൃഷ്ണയ്യര്‍ പറഞ്ഞു. ജസ്റ്റിസ് കെ.ടി.തോമസ് കേരളത്തിന്റെയോ, ജസ്റ്റീസ് ലക്ഷ്മണ തമിഴ്നാടിന്റെയോ പ്രതിനിധിയല്ല. പി.ജെ ജോസഫിനെതിരെ ജസ്റ്റിസ് കെ.ടി തോമസ് പരാതി നല്‍കുന്നത് ഉചിതമാണെന്ന കരുതുന്നില്ലെന്നും കൃഷ്ണയ്യര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: