റായ്പൂര്‍: മാവോയിസ്റ്റുകള്‍ ബന്ദിയാക്കി രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വിട്ടയച്ച സുക്മ ജില്ലാ കളക്ടര്‍ അലക്സ്പോള്‍ മേനോന് വീണ്ടും ജോലിയില്‍ പ്രവേശിച്ചു.
മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ തന്റെ രണ്ട് സുരക്ഷാ സൈനികര്‍ കൊല്ലപ്പെട്ടതാണ് തന്നെ തളര്‍ത്തിയതെന്നും, വീണ്ടും പഴയതുപോലെ ജോലിയിലേക്ക് തിരിച്ചുവരാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ഓഫീസിലേക്ക് തിരികെ പോകണമെന്നും സുക്മ ജില്ലക്കുവേണ്ടി എന്ത് ചെയ്യണമെന്ന് തീരുമാനിച്ചിരുന്നോ അത് ആത്മാര്‍ത്ഥമായും അത്യുത്സാഹത്തോടെയും ചെയ്ത് തീര്‍ക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
അതേസമയം, കളക്ടറുടെ മോചനവുമായി ബന്ധപ്പെട്ട് നക്സലുകളുമായി യാതൊരുവിധ രഹസ്യധാരണകളും ഉണ്ടാക്കിയിട്ടില്ലെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി രമണ്‍സിംഗ് വ്യക്തമാക്കി. കളക്ടറുടെ മോചനത്തിനായി മാവോയിസ്റ്റുകള്‍ക്ക് മോചനദ്ര്യം നല്‍കിയെന്ന കാര്യവും അദ്ദേഹം നിരസിച്ചു.
2006 ബാച്ചിലെ ഐഎഎസുകാരനായ അലക്സ്പോളിനെ ഏപ്രില്‍ 21നാണ് നക്സലുകള്‍ തട്ടിക്കൊണ്ടുപോയത്. അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥരായ അഹമ്മദ് ഖാന്, കിഷന് കുജൂര്‍ എന്നിവരെ മാവോവാദികള്‍ കൊലപ്പെടുത്തിയിരുന്നു. കെര്ലാപാലിലെ ഒരു യോഗത്തില്‍ പങ്കെടുക്കാന്‍ പോകവെയാണ് 15-20 പേരടങ്ങിയ നക്സലുകള്‍ അദ്ദേഹത്തെ ബന്ദിയാക്കിയത്. നക്സല്‍ ബാധിത തെക്കന്‍ ഛത്തീസ്ഗഢിന്റെ മധ്യഭാഗത്തുള്ള പുതിയ ജില്ലയാണ് സുക്മ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: