കോട്ടയം: ഓള് ഇന്ത്യ വീരശൈവ മഹാസഭയുടെ സംസ്ഥാന തെരഞ്ഞെടുപ്പ് മെയ് 20 ന് തൊടുപുഴയില്‍ നടത്തുമെന്ന വാര്‍ത്ത ശുദ്ധ കളവാണെന്ന് വീരശൈവ മഹാസഭ സംരക്ഷണസമിതി സംസ്ഥാന ചെയര്‍പേഴ്സണ്‍ ജയശ്രീ വേലായുധനും, കണ്‍വീനര്‍ അഡ്വ: ശ്രീകണ്ഠനും, കോ-ഓര്‍ഡിനേറ്റര്‍ എ.എന്‍. ശശികുമാറും സംയുക്തമായി പ്രസ്താവിച്ചു.
ഓള് ഇന്ത്യ വീരശൈവ മഹാസഭയുടെ തെരഞ്ഞെടുപ്പുകള്‍ കര്‍ണ്ണാടക ഹൈക്കോടതി വിധിപ്രകാരം അഡ്മിനിസ്ട്രേറ്റര്‍ ജി.എം. ധനഞ്ജയന് ഐഎഎസ് (റിട്ട) ന്റെ ചുമതലയിലാണ് നടക്കേണ്ടത്. വാര്‍ത്തയില്‍ പറയുന്നതുപോലെ ഒരു റിട്ടേണിംഗ് ഓഫീസറെ അഡ്മിനിസ്ട്രേറ്റര്‍ നിയമിച്ചിട്ടില്ല. നിലവില്‍ ഒരു സംസ്ഥാന കമ്മറ്റി വീരശൈവ മഹാസഭയ്ക്കില്ല.
വാര്‍ത്തയില്‍ പറഞ്ഞിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് മെയ് 20നാണ് നടക്കേണ്ടത്. എന്നാല്‍ നിയമാവലി റൂള്‍ 44 പ്രകാരം ജില്ലാ തെരഞ്ഞെടുപ്പുകള്‍ നടത്താന്‍ കഴിയാതിരുന്നത്കൊണ്ട് റൂള്‍ 45 പ്രകാരമുള്ള പ്രതിനിധികള്‍ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഇല്ലാത്തതിനാല്‍ കേരളം, തമിഴ്നാട് എന്നീ സംസ്ഥാന സമ്മേളനങ്ങള്‍ നടത്തുവാന്‍ കഴിയുകയില്ലായെന്ന് അഡ്മിനിസ്ട്രേറ്റര്‍ അറിയിച്ചിട്ടുണ്ട്. കേരളത്തിലെ തെരഞ്ഞെടുപ്പ് സംബന്ധിച്ച് സംസാരിക്കാന്‍ മെയ് 8 ന് ബാംഗ്ലൂരില്‍ അഡ്മിനിസ്ട്രേറ്ററുടെ അദ്ധ്യക്ഷതയില്‍ പ്രതിനിധികളുടെ യോഗം വിളിച്ചിരിക്കുകയാണ്.
ഓള് ഇന്ത്യ വീരശൈവ മഹാസഭയ്ക്ക് കേരളത്തില്‍നിന്നും അംഗീകൃത അംഗങ്ങള്‍ 151 പേര് മാത്രമാണ്. ജില്ലാ പ്രതിനിധികള്‍ 31 വീതവും താലൂക്ക് പ്രതിനിധികളും 14 ജില്ലകളില്‍നിന്നും പങ്കെടുത്താലും ആകെ അംഗങ്ങളെ പങ്കെടുപ്പിച്ചാലും 1217 പ്രതിനിധികള്‍ ഇല്ല. വാര്‍ത്തയെ ഏത് തരത്തില്‍ നോക്കിയാലും ഇത് കളവാണെന്ന് മനസ്സിലാകും. ഈ കപട വാര്‍ത്തയില്‍ കേരളത്തിലെ വീരശൈവര്‍ വഞ്ചിതരാകരുതെന്ന് വീരശൈവ മഹാസഭ സംരക്ഷണ സമിതി നേതാക്കള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: