ന്യൂദല്‍ഹി: മാതൃകാ പെരുമാറ്റച്ചട്ടം മണ്ഡലത്തില്‍ മാത്രമാക്കിയതു പരീക്ഷണാടിസ്ഥാനത്തില്‍ മാത്രമാണെന്നു മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ എസ്.വൈ. ഖുറേഷി വ്യക്തമാക്കി. അതു ദുരുപയോഗം ചെയ്താല്‍ പഴയ നിയമം തന്നെ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
പെയ്ഡ് ന്യൂസും പണത്തിന്റെ സ്വാധിനവും തെരഞ്ഞെടുപ്പിന്റെ സുഗമമായ നത്തിപ്പിനു തടസമായിരിക്കുകയാണ്. രാജ്യത്ത് ഉയര്‍ന്നു വന്നുകൊണ്ടിരിക്കുന്ന പൊതുസമൂഹം എന്ന പ്രതിഭാസം ഉണ്ടാക്കുന്ന അനന്തര ഫലങ്ങള്‍ അറിയാന്‍ ഇരിക്കുന്നതേയുളളൂവെന്നും അദ്ദേഹം പറഞ്ഞു.
മുന്‍പ് തെരഞ്ഞെടുപ്പു നടക്കുമ്പോള്‍ പെരുമാറ്റച്ചട്ടങ്ങള്‍ ജില്ലയില്‍ മുഴുവന്‍ ബാധകമായിരുന്നു. എന്നാലിതു ജില്ലയിലെ വികസന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നതിനാലാണു മണ്ഡലത്തില്‍ മാത്രമായി ചുരുക്കിയതെന്നു കമ്മിഷന് വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: