ന്യൂദല്‍ഹി: ആയുധവ്യാപാരികളായി ചമഞ്ഞെത്തിയവരില് നിന്ന് പണം കൈപ്പറ്റിയെന്ന കേസില്‍ ബി.ജെ.പി മുന്‍ അദ്ധ്യക്ഷന്‍ ബംഗാരു ലക്ഷ്മണിന് പ്രത്യേക സി.ബി.ഐ കോടതി നാലു വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.
കീഴ്ക്കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ബംഗാരുവിന്റെ അഭിഭാഷകന് അറിയിച്ചു. വെസ്റ്റ് എന്‍ഡ് ഇന്റര്‍നാഷണല്‍ എന്ന വ്യാജകമ്പനിയുടെ പ്രതിനിധികളായെത്തിയ തെഹല്‍ക ന്യൂസ് പോര്‍ട്ടല്‍ ലേഖകരോട് ആയുധ ഇടപാടില്‍ ഒത്താശ ചെയ്യാമെന്ന് ബംഗാരു ലക്ഷ്മണ് പറഞ്ഞതായാണ് കേസ്.
2001ല്‍ ആരോപണത്തെ തുടര്‍ന്ന് ബംഗാരു പാര്‍ട്ടി അധ്യക്ഷസ്ഥാനം രാജി വച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: