തിരുവനന്തപുരം: അധികാരത്തിന്റെ മത്ത് തലയ്ക്ക് പിടിച്ച ലീഗ് മുന്നണിയിലെ മുഖ്യപാര്‍ട്ടിയായ കോണ്‍ഗ്രസിനെപ്പോലും വിലകല്‍പ്പിക്കുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. ലീഗ് രാഷ്ട്രീയ പരിവേഷം വിട്ട് തീവ്രവാദ നിലപാടിലേക്ക് നീങ്ങുന്നതാണ് കേരളം കാണുന്നത്. ലീഗിന്റെ അസഹിഷ്ണുതയുടെ തെളിവാണ് കേരളം മുഴുവന്‍ കാണുന്നതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കെപിസിസി പ്രസിഡന്റിന്റെ ഹരിപ്പാടുള്ള ഓഫീസിലേക്ക് മാര്‍ച്ച് നടത്തുകയാണ് ലീഗ്. എന്‍എസ്എസിന്റെ ആസ്ഥാനത്തേക്കും ലീഗ് മാര്‍ച്ച് നടത്തി. ഞങ്ങളെപ്പറ്റി ആരും ഒന്നും പറയാന്‍ പാടില്ല എന്നതാണ് ലീഗ് നിലപാട്. ആര്യാടന്റെ തലയും പട്ടിയുടെ ഉടലുമായി ബോര്‍ഡ് വെച്ചു. ആര്യാടനെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്താനും മടിയില്ല. തങ്ങളുടെ ഘടകകക്ഷിയുടെ മന്ത്രിക്കുനേരെയാണ് ആക്രമണം. കോണ്‍ഗ്രസ് എംഎല്‍എ വിഷ്ണുനാഥിന്റെ ജാഥയില്‍ കൊണ്ടോട്ടിയില്‍ കൂട്ടത്തല്ല് നടത്തി. ലീഗുകാര്‍ ആര്യാടനെ പ്രസംഗിക്കാന്‍ അനുവദിക്കില്ല. ജാഥ വഴി തിരിച്ചു വിട്ടു.
പോലീസ് ലീഗിന്റെ ഹുങ്കിന് കീഴ്പ്പെട്ടു. ഭരണകക്ഷിയായ കോണ്‍ഗ്രസിനോട് ലീഗിന്റെ നിലപാട് ഇതാണെങ്കില്‍ മറ്റുള്ളവരോട് എന്താകും അവസ്ഥ. ലീഗിന്റെ തീവ്രവാദബന്ധം വ്യാപകമായി പുറത്തുവന്നു. എല്ലായിടത്തും സദാചാരപൊലീസ് ചമഞ്ഞുകൊണ്ട് ലീഗുകാര്‍ രംഗത്തിറങ്ങുന്നു. വിദ്യാര്‍ഥിനിയോട് സംസാരിച്ച ഒരു പോലീസുകാരനെ കാസര്‍കോട് വച്ച് ലീഗുകാര്‍ തല്ലി. തീവ്രവാദം ലീഗ് സ്വാംശീകരിച്ചു. കാഞ്ഞങ്ങാട് സ്ഥിരമായി കലാപമാണ്. സിപിഎം സെക്രട്ടറി പ്രസ്താവിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: