കോഴിക്കോട്: ഇത് ലീഗിന് രണ്ടാം തോല്‍വി. അഞ്ചാംമന്ത്രിക്കാര്യത്തില്‍ വെടിനിര്‍ത്താന്‍ നിര്‍ബന്ധിതരായ ലീഗ് കാലിക്കറ്റ് സര്‍വ്വകലാശാലയിലെ വിവാദഭൂമിദാന വിഷയത്തില്‍ വീണ്ടും നാണംകെട്ട തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു. കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ ശക്തമായ പ്രതിഷേധവും കേരളത്തില്‍ വ്യാപകമായുണ്ടായ ശക്തമായ പ്രതികരണവുമാണ് അടിയന്തിര സിണ്ടിക്കേറ്റ് യോഗം ചേര്‍ന്ന് വിവാദതീരുമാനം പിന്‍വലിക്കാന്‍ നിര്‍ബന്ധിതമാക്കിയത്.
ഭൂമിദാനത്തില്‍ മുസ്ലീംലീഗിന് പങ്കില്ല എന്നാണ് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയടക്കമുള്ളവരുടെ ഇപ്പോഴത്തെ വാദം. എന്നാല്‍ പാണക്കാട് ഹൈദരലി ശിഹാബ്തങ്ങള്‍ ചെയര്‍മാനായ ഗേസ് എജ്യുക്കേഷണല്‍ സൊസൈറ്റി, പി.കെ കുഞ്ഞാലിക്കുട്ടിയുടെ മകളുടെ ഭര്‍ത്തൃപിതാവായ ഡോ.കെ.കുഞ്ഞാലിയുടെ നേതൃത്വത്തിലുള്ള ബാഡ്മിന്റണ്‍ അസോസിയേഷന്, മന്ത്രി എം.കെ. മുനീറിന്റെ അളിയനായ പി.എ. ഹംസയുടെ നേതൃത്വത്തിലുള്ള ഒളിമ്പിക് അസോസിയേഷന് എന്നിവയ്ക്കാണ് ഭൂമിദാനംചെയ്യാന് തീരുമാനിച്ചത്. ഇവയൊന്നും മുസ്ലിംലീഗും ലീഗുമന്ത്രിമാരും അറിഞ്ഞില്ല എന്ന വാദം വിലപ്പോവാത്തതാണ്. ഗ്രേസ് എജ്യുക്കേഷണല്‍ സൊസൈറ്റിയുടെ ഗവേണിംഗ്ബോഡിയില് സര്‍വ്വകലാശാല രേഖകളില്‍ ചേര്‍ത്തിരിക്കുന്നത് എം.കെ. മുനീര്‍, കെ.എം. ഷാജി, പി. അബ്ദുല്‍റഷീദ്, അബ്ദുള്‍അഷ്റഫ്, മുജീബ്റഹ്മാന്‍, എം. അബ്ദുറബ്ബ് തുടങ്ങിയവരുടെ പേരുകളാണ്. ലീഗിന്റെ ഉന്നത നേതാക്കളുടെ പേരിലുള്ളസ്ഥാപനങ്ങള്ക്കുള്ള ഭൂമിദാനം കേരളമാകെ ചര്ച്ചചെയ്യപ്പട്ടതിന്റെ നാണക്കേടില്‍ നിന്നാണ് ഇപ്പോള്‍ ലീഗ് രക്ഷപ്പെട്ടിരിക്കുന്നത്.
മഹാനായ സിഎച്ചിന്റെ പേരില്‍ ഉന്നതമായ സ്മാരകം സര്‍വ്വകലാശാലയില്‍ ഉയരണമെന്ന ആഗ്രഹമായിരുന്നു തനിക്കുള്ളതെന്നാണ് വിഎസ് വ്യക്തമാക്കിയത്. തന്നെ വിസിയാക്കിയവരോടുള്ള ഉപകാരസ്മരണക്കിറങ്ങുമ്പോള് ലീഗ് നേതൃത്വവുമായി ചര്‍ച്ചചെയ്തിട്ടില്ല എന്ന വിസിയുടെ നിലപാടും വിശ്വസനീയമല്ല. വിവാദഭൂമിദാനക്കാര്യത്തില് ലീഗിനെതിരെ പരസ്യമായി രംഗത്തുവന്നത് ഉമ്മന്‍ചാണ്ടി വിഭാഗമാണ്. കോണ്‍ഗ്രസിലെ ഉന്നതരുടെ രഹസ്യമായ പിന്തുണയും ഇതിനുണ്ടായിരുന്നു. രഹസ്യമായി വെച്ചിരുന്ന ഭൂമിദാനക്കാര്യം പരസ്യമാവുകയും യുഡിഎഫിലെ മുഖ്യകക്ഷിയിലെ ഒരു വിഭാഗവും കേരളമാകെയും പ്രതിഷേധമുയര്‍ന്നപ്പോഴാണ് ലീഗ് രക്ഷപ്പെടാന്‍ വഴിതേടിയത്. പൊതുസമൂഹത്തില്‍ മഹാത്മാക്കളായ ചിലരുടെ പേരുകള്‍ ഇതില്‍ വലിച്ചിഴച്ചതിന്റെ വേദനയില്‍ നിന്നാണ് വിവാദതീരുമാനം പിന്‍വലിക്കുന്നതെന്നാണ് വിസി പത്രസമ്മേളനത്തില്‍ പറഞ്ഞത്. സിഎച്ച് ചെയറിലെ മുഴുവന്‍പേരും മുസ്ലിംലീഗുകാരാണെന്ന കാര്യം താനറിഞ്ഞില്ലായിരുന്നുവെന്നാണ് വിസിയുടെ ഇപ്പോഴത്തെ വിശദീകരണം.
പുതിയ വിസി അധികാരമേറ്റതിനെ തുടര്‍ന്നുണ്ടായ പലനിയമനങ്ങളും നടപടികളും വിവാദമായിട്ടുണ്ട്. ഇവയിലൊക്കെ യുള്ള കോണ്‍ഗ്രസിന്റെ എതിര്‍പ്പാണ് ഭൂമിദാനത്തിലുള്ള എതിര്‍പ്പിലൂടെ വെളിച്ചത്തുവന്നിരിക്കുന്നത്. സര്‍വ്വകലാശാലയുടെ സര്വ്വതീരുമാനങ്ങളിലും മുസ്ലിംലീഗ് കൈകടത്തുന്നവെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. ലീഗിന്റെ സര്‍വ്വാധിപത്യം അനുവദിക്കില്ലെന്ന കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ പടപടപ്പുറപ്പാടാണ് ഭൂമിദാനത്തിലെ പ്രതിഷേധമായി ആരംഭിച്ചിരിക്കുന്നത്. സിണ്ടിക്കേറ്റിലും പുറത്തും ലീഗ്-കോണ്‍ഗ്രസ് ബന്ധം വീണ്ടും വഷളാകാനാണ് സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: