ന്യൂയോര്‍ക്ക്: ബോളിവുഡ് താരം ഷാരൂഖ് ഖാനെ വീണ്ടും അമേരിക്കയില്‍ തടഞ്ഞുവച്ചു. ന്യൂയോര്‍ക്ക് വിമാനത്താവളത്തിലായിരുന്നു സംഭവം. സൂക്ഷ്മ പരിശോധനയുടെ പേരിലാണ് രണ്ടു മണിക്കൂറോളം തടഞ്ഞുവച്ചത്. എമിഗ്രേഷന്‍ രേഖകള്‍ പരിശോധിച്ച ശേഷം അദ്ദേഹത്തെ വിട്ടയച്ചു.
ന്യൂയോര്‍ക്കിലെ യേല്‍ യൂനിവേഴ്സിറ്റിയിലെ വിദ്യാര്‍ഥികളുമായി സംവദിക്കാനാണ് ഷാരൂഖ് ഖാന് പോയത്. മുകേഷ് അംബാനിയുടെ ഭാര്യ നിതാ അംബാനിയും ഒപ്പമുണ്ടായിരുന്നു. ഷാരൂഖ് ഖാനെ തടഞ്ഞ വാര്‍ത്തയറിഞ്ഞ യൂനിവേഴ്സിറ്റി അധികൃതര്‍ യുഎസ് ആഭ്യന്തര സുരക്ഷ മന്ത്രാലയം, കസ്റ്റംസ് ഡിപാര്‍ട്ട്മെന്റ്, എമിഗ്രേഷന്‍ വിഭാഗം എന്നിവയുമായി ബന്ധപ്പെട്ടു. ഇതിനു ശേഷമാണ് അദ്ദേഹത്തെ വിട്ടയച്ചത്.
ഒരു സ്വകാര്യ വിമാനത്തിലായിരുന്നു ഷാരൂഖും നിതയും വൈറ്റ് പ്ലെയിന്‍ വിമാനത്താവളത്തില്‍ എത്തിയത്. മുകേഷ് അംബാനി-നിത അംബാനി ദമ്പതികളുടെ മകള്‍ യെയില്‍ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥിനിയാണ്.
2009ലും ഷാരൂഖ് ഖാനെ ന്യൂയോര്‍ക്ക് വിമാനത്താവളത്തില്‍ തടഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: