ചെന്നൈ: എത്രയും വേഗം സേതു സമുദ്രം പദ്ധതി നടപ്പാക്കണമെന്നു ഡി.എം.കെ ആവശ്യപ്പെട്ടു. ഇന്ത്യയുടെ തെക്കന്‍ മേഖലയുടെ വികസനത്തിനു പദ്ധതി ഏറെ ഗുണകരമാണെന്നു ഡി.എം.കെ അവകാശപ്പെട്ടു.
പ്രധാനമന്ത്രി മന്മോഹന് സിങ്ങിനോടും യുപിഎ ചെയര്‍പേഴ്സണ്‍ സോണിയ ഗാന്ധിയോടുമാണ് ഡി.എം.കെ മന്ത്രിമാരും എംപിമാരും ഈ ആവശ്യം ഉന്നയിച്ചത്. രാമസേതു ദേശീയ പൈതൃക സ്മാരകം ആക്കണമെന്നാവശ്യപ്പെട്ടു കഴിഞ്ഞ ദിവസം തമിഴ്നാട് മുഖ്യമന്ത്രി ജയലളിത മന്മോഹന് സിങ്ങിനു കത്തെഴുതിയിരുന്നു. ഇതിനു പിന്നാലെ ഡി.എം.കെയുടെ ആവശ്യം.
പദ്ധതി നടപ്പാക്കുന്നതോടെ ശ്രീലങ്കയെ ചുറ്റിയുള്ള ചരക്കുനീക്കം കുറയ്ക്കാന്‍ സാധിക്കും. 30 മണിക്കൂര്‍ യാത്രയാണ് ഇതുവഴി കുറയ്ക്കാന്‍ സാധിക്കുന്നത്. പദ്ധതിയുടെ ഭൂരിഭാഗം നിര്‍മാണവും പൂര്‍ത്തിയായി. 22 കിലോമീറ്റര്‍ മാത്രമാണ് ഇനി പൂര്‍ത്തിയാകാനുള്ളതെന്നും ഡി.എം.കെ അറിയിച്ചു.
സേതുസമുദ്രം പദ്ധതി നടപ്പാക്കാന്‍ രാമസേതു പൊളിക്കേണ്ടി വരും. ഇതോടെ വന്‍ പരിസ്ഥിതി പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നാണു റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: