തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും യു.ഡി.എഫും ചേര്‍ന്നുള്ള ഗൂഢാലോചനയുടെ ഫലമാണ് ശെല്‍വരാജിന്റെ രാജിയെന്ന് സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി കടംകപള്ളി സുരേന്ദ്രന് പറഞ്ഞു. ശെല്‍വരാജിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായും അദ്ദേഹം അറിയിച്ചു.
പണവും ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വവും മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്താണ് ശെല്‍വരാജിനെ യു.ഡി.എഫ് വിലയ്ക്കെടുത്തതെന്നും കടകംപള്ളി ആരോപിച്ചു. ഇന്ന് പുലര്‍ച്ചെ അഞ്ചു മണിക്ക് ഒരു ഉന്നത കോണ്‍ഗ്രസ് നേതാവ് ശെല്‍വരാജിനൊപ്പം മുഖ്യമന്ത്രിയെ കണ്ടിരുന്നു.
സ്വര്ണത്തുട്ടിന് വേണ്ടി പാര്‍ട്ടിയെ പിന്നില്‍ നിന്ന് കുത്തുകയാണ് ശെല്‍വരാജ് ചെയ്തത്. ഇതുവരെ ഒരു പാര്‍ട്ടി യോഗങ്ങളില്‍ പോലും ഉന്നയിക്കാത്ത ആക്ഷേപങ്ങളാണ് ശെല്‍വരാജ് ഇപ്പോള്‍ ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ശെല്‍വരാജിനെ വളര്‍ത്തിയ വലുതാക്കിയ പാര്‍ട്ടിയോട് അദ്ദേഹം കാണിച്ചത് കൊടുംവഞ്ചനയാണ്.
ശെല്‍വരാജിന് ഇന്ന് കാണുന്നതെല്ലാം നല്‍കിയത് പാര്‍ട്ടിയാണ്. അത്തരമൊരു മഹത്തരമായ പാര്‍ട്ടിയോട് കാണിക്കാന്‍ പാടില്ലാത്ത കാര്യമാണ് ശെല്‍വരാജ് ഇപ്പോള്‍ ചെയ്തിരിക്കുന്നതെന്നും കടകംപള്ളി സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: