ന്യൂദല്‍ഹി: രാജ്യത്തെ മൊത്തം ആഭ്യന്തര ഉത്പാദനം 6.1 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഇതിന് തൊട്ടു മുമ്പുള്ള പാദത്തില്‍ 6.9 ശതമാനമായിരുന്നു വളര്‍ച്ച. കഴിഞ്ഞ 11 പാദത്തിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്കാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
റിസര്‍വ് ബാങ്ക് നടപടികള്‍ കാര്യമായ ഫലം കണ്ടില്ലെന്നതിന്റെ തെളിവാണ് ആഭ്യന്തര ഉത്പാദന നിരക്ക് നല്‍കുന്നത്. 2007-2008ല്‍ ശരാശരി ആഭ്യന്തര ഉത്പാദനം 9.5 ശതമാനമായിരുന്നു. ഇത് കഴിഞ്ഞ ഡിസംബറില്‍ 8.4 ശതമാനമായി.
അടിക്കടിയുള്ള എണ്ണ വില വര്‍ദ്ധനവാണ് കുറഞ്ഞ വളര്‍ച്ചാ നിരക്കിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. കാര്‍ഷിക ഉത്പാദന വളര്‍ച്ചയും വ്യവസായ വളര്‍ച്ചയും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇടിവ് നേരിട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: