ന്യൂദല്‍ഹി: യു.പി.എ അധ്യക്ഷ സോണിയഗാന്ധി ചികിത്സയ്ക്കായി വീണ്ടും വിദേശത്തേക്ക് പോയി. പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജനാര്‍ദ്ദന്‍ ദ്വിവേദിയാണ് ഇക്കാര്യമറിയിച്ചത്. എന്നാല്‍ പതിവു പരിശോധനയാണിതെന്നും ആശങ്കപ്പെടേണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ രാത്രിയാണ് സോണിയ യാത്ര തിരിച്ചത്. നാലോ അഞ്ചോ ദിവസത്തിനുളളില്‍ സോണിയ തിരിച്ചെത്തുമെന്നും അറിയിച്ചു. സോണിയ പോയത് ഏതു രാജ്യത്തേക്കാണെന്നും ഏത് ഇന്‍സ്റ്റിറ്റ്യുട്ടിലാണ് പരിശോധന നടത്തുന്നതെന്നും വ്യക്തമാക്കാന്‍ കോണ്‍ഗ്രസ് തയാറായില്ല. ഇതവരുടെ സ്വകാര്യതയാണെന്നാണു വിശദീകരണം.
കഴിഞ്ഞ ഓഗസ്റ്റില്‍ സോണിയ യുഎസില്‍ സര്‍ജറിക്കു വിധേയമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: