ന്യൂദല്‍ഹി: നോര്‍വേയില്‍ ഇന്ത്യന്‍ ദമ്പതിമാരുടെ കുട്ടികളെ ശിശുക്ഷേമ സമിതിയില്‍ നിര്‍ബന്ധപൂര്‍വ്വം ആക്കിയ അവിടത്തെ സര്‍ക്കാരിന്റെ നടപടിയില്‍ ഇന്ത്യയ്ക്കുള്ള ആശങ്ക അറിയിക്കാന്‍ നോര്‍വേയിലേക്ക് ഇന്ത്യ പ്രതിനിധിയെ അയച്ചു. വിദേശകാര്യ മന്ത്രാലയത്തിലെ സെക്രട്ടറി ഗണപതിയെ ആണ് നോര്‍വേയിലേക്ക് അയച്ചിരിക്കുന്നത്.
നോര്‍വേ വിദേശകാര്യ മന്ത്രിയുമായി ഗണപതി ഇന്ന് ചര്‍ച്ച നടത്തും. അനുരൂപ് ഭട്ടാചാര്യ-സാഗരിക ദമ്പതിമാരുടെ രണ്ട് മക്കളാണ് ശിശുക്ഷേമ സമിതിയില്‍ കഴിയുന്നത്. കുഞ്ഞുങ്ങളെ കൈ കൊണ്ട് ഊട്ടിയതും, കൂടെ കിടത്തി ഉറക്കിയതും നോര്‍വേയിലെ നിയമത്തിന് എതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഒരു വയസുള്ള ഐശ്വര്യയെയും മൂന്നു വയസുള്ള അഭിഗ്യാനെയും ശിശുക്ഷേമ സമിതി അധികൃതര്‍ ഏറ്റെടുത്തത്.
പ്രശ്നം പരിഹരിക്കാനുള്ള ശ്രമം ഇന്ത്യ തുടര്‍ന്നു വരികയാണ്. കുഞ്ഞുങ്ങളുടെ മോചനത്തിന് സാദ്ധ്യമായതെല്ലാം ചെയ്യുമെന്ന് വിദേശകാര്യമന്ത്രി എസ്.എം.കൃഷ്ണ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: