രാമേശ്വരം: തമിഴ്നാട്ടില്‍ രാമേശ്വരത്തിനടുത്ത് 22 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തു. കച്ച് ദ്വീപിനടുത്ത് നിരോധിത മേഖലയില്‍ മത്സ്യബന്ധനം നടത്തിയതിനാണ് അറസ്റ്റ്. അഞ്ച് ബോട്ടുകളും നാവിക സേന കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് തമിഴ്നാട് സ്വദേശികളായ മത്സ്യത്തൊഴിലാളികളെ ശ്രീലങ്ക അറസ്റ്റ് ചെയ്തത്. ഇവരെ ശ്രീലങ്കയിലെ തലൈമാര് നഗര്‍ പോലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തുവരികയാണ്. ഇന്നലെ രാവിലെ രാമേശ്വരത്ത് നിന്നും 65 ബോട്ടുകളിലായി ആയിരത്തിലധികം പേരാണ് മത്സ്യബന്ധനത്തിനായി കടലില്‍ പോയത്. ഇതില്‍ അഞ്ച് ബോട്ടുകളില്‍ പെട്ട 22 പേരെയാണ് ശ്രീലങ്ക പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: