ഗോംബെ: നൈജീരിയന്‍ നഗരമായ ഗോംബെയില്‍ തീവ്രവാദികള്‍ നടത്തിയ ബോംബ് സ്ഫോടനത്തിലും വെടിവയ്പ്പിലും അഞ്ച് പേര് മരിച്ചു. പോലീസ് സ്റ്റേഷനും ജയിലിനും നേരെയാണ് ആക്രമണം ഉണ്ടായത്. മരിച്ചവരെല്ലാം സാധാരണക്കാരാണ്. പോലീസുകാരടക്കം നിരവധി പേര്‍ക്കു പരുക്കേറ്റു. മരണസംഖ്യ ഉയര്‍ന്നേക്കാം.
ആക്രമണങ്ങള്‍ക്കു പിന്നില്‍ ബൊക്കൊ ഹറാം തീവ്രവാദികളാണെന്നു പോലീസ് അറിയിച്ചു. മോട്ടോര്‍ സൈക്കിളില്‍ എത്തിയവരാണ് ആക്രമണം നടത്തിയത്. കഴിഞ്ഞ ആഴ്ച കോജി സംസ്ഥാനത്ത് ജയില്‍ ആക്രമിച്ചു നൂറോളം തടവുകാരെ മോചിപ്പിച്ചതിനു പിന്നില്‍ തങ്ങളാണെന്നു ബൊക്കൊ ഹറാം തീവ്രവാദികള്‍ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: