കണ്ണൂര്‍: അഴീക്കല്‍ ബോട്ടുപാലത്തിനടുത്ത് പോപ്പുലര്‍ഫ്രണ്ട് അക്രമിസംഘത്തിന്റെ വെട്ടേറ്റ് ആര്‍എസ്എസ് പ്രവര്‍ത്തകനടക്കം മൂന്നു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ആക്രമണത്തില്‍ തലക്ക് മാരകമായി പരിക്കേറ്റ ആര്‍എസ്എസ് പ്രവര്‍ത്തകനായ സി.രാജേഷിനെ(34) കോഴിക്കോട് മെഡിക്കല്‍ കോളേജിലും സിപിഎമ്മുകാരായ കെ.സജേഷ്(38), അഭിലാഷ്(38) എന്നിവരെ കണ്ണൂര്‍ എകെജി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചക്ക് രണ്ടുമണിയോടെയാണ് 20 ഓളം വരുന്ന പോപ്പുലര്‍ഫ്രണ്ട് അക്രമിസംഘം കത്തി, വടിവാള്‍, ഇരുമ്പ്ദണ്ഡ് തുടങ്ങിയ മാരകായുധങ്ങളുമായെത്തി അക്രമം അഴിച്ചുവിട്ടത്. അക്രമത്തില്‍ മത്സ്യലോറി ഡ്രൈവറായ രാജേഷിന്റെ വാരിയെല്ലിനും കൈത്തണ്ടക്കും ആഴത്തിലുള്ള മുറിവേറ്റു. എകെജി ആശുപത്രിയില്‍ നടന്ന പ്രാഥമിക പരിശോധനയില്‍ വാരിയെല്ലിന് കാര്യമായ ക്ഷതം സംഭവിച്ചതായി മനസ്സിലായതിനെ തുടര്‍ന്നാണ് വിദഗ്ധ പരിശോധനക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. വര്‍ക്ക്ഷോപ്പ് ജീവനക്കാരനായ സജേഷിന്റെ തലക്കും അഭിലാഷിന്റെ തോളിനുമാണ് അക്രമത്തില്‍ പരിക്കേറ്റത്.
ബോട്ടുപാലം സ്വദേശികള്‍ തന്നെയായ അയൂബ്, ഷുഹൈബ്, റംസി, അനീസ്, എമ്മി തുടങ്ങി കണ്ടാലറിയാവുന്ന 20 ഓളം പേരാണ് അക്രമിസംഘത്തിലുണ്ടായിരുന്നതെന്ന് പരിക്കേറ്റവരും ദൃക്സാക്ഷികളും പറഞ്ഞു. സംഭവത്തില്‍ വളപട്ടണം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞദിവസം അഴീക്കല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ പുറത്തു നിന്നും എത്തിയ കാമ്പസ് ഫ്രണ്ടുകാര്‍ മെമ്പര്‍ഷിപ്പ് വിതരണം നടത്താന്‍ ശ്രമിച്ചപ്പോള്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ഒറ്റക്കെട്ടായി തങ്ങള്‍ക്ക് രാഷ്ട്രീയമില്ലെന്ന് പറഞ്ഞ് മെമ്പര്‍ഷിപ്പെടുക്കാന്‍ വിസമ്മതിച്ചിരുന്നുവത്രെ. അതില്‍ ഒരു വിദ്യാര്‍ത്ഥിയെ വിവരമറിഞ്ഞെത്തിയ പോപ്പുലര്‍ഫ്രണ്ടുകാര്‍ മര്‍ദ്ദിക്കുകയും തുടര്‍ന്ന് വാക്ക് തര്‍ക്കമുണ്ടാവുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്നലെ ഉച്ചയോടെ പോപ്പുലര്‍ഫ്രണ്ടുകാര്‍ മാരകായുധങ്ങളുമായെത്തി അക്രമമഴിച്ച് വിട്ട് അഴിഞ്ഞാടിയത്. ഈ മേഖലയില്‍ ഇതിന് മുമ്പും പോപ്പുലര്‍ ഫ്രണ്ടുകാര്‍ പ്രകോപനം സൃഷ്ടിച്ച് അക്രമം അഴിച്ചുവിടാന്‍ ശ്രമം നടത്തിയതായും ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: