Friday, July 4, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

നീലഗിരി ജൈവമണ്ഡലത്തില്‍ കഴുകന്മാര്‍ വംശനാശത്തിലേക്ക്‌

Janmabhumi Online by Janmabhumi Online
Jul 20, 2011, 10:49 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കല്‍പറ്റ: നീലഗിരി ജൈവമണ്ഡലത്തില്‍ കഴുകന്മാരുടെ എണ്ണം ഗണ്യമായി കുറയുമ്പോഴും അവയുടെ നാശത്തിന്‌ കാരണമാകുന്ന മരുന്നിന്റെ വില്‍പന തകൃതി. നിരോധിച്ച ഈ മരുന്നിന്റെ വില്‍പന വനത്തോടുചേര്‍ന്നുള്ള പട്ടണങ്ങളിലെ മെഡിക്കല്‍ ഷോപ്പുകളില്‍ തുടരുന്നു. വളര്‍ത്തുമൃഗങ്ങളില്‍ വേദനസംഹാരിയായി പ്രയോഗിക്കുന്ന ഡൈക്ലോഫിനാക്‌ എന്ന മരുന്നിന്റെ വില്‍പനയാണ്‌ തമിഴ്‌നാട്ടിലെ മുതുമല വന്യജീവി സങ്കേതത്തിനടുത്തുള്ള മസിനഗുഡി, കര്‍ണാടകയിലെ ബന്ദിപ്പൂര്‍ ടൈഗര്‍ റിസര്‍വിനടുത്തുള്ള ഗുണ്ടില്‍പേട്ട എന്നിവിടങ്ങളില്‍ തുടരുന്നത്‌.

വളര്‍ത്തുമൃഗങ്ങളില്‍ പ്രയോഗിക്കുന്ന ഡൈക്ലോഫിനാക്‌ ഔഷധത്തിന്റെ വില്‍പന 2006ല്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചതാണ്‌. ഈ മരുന്ന്‌ പ്രയോഗിച്ചതും പിന്നീട്‌ ചാകുന്നതുമായ മൃഗങ്ങളുടെ മാസം ഭക്ഷിക്കുന്നത്‌ നീലഗിരി ജൈവമണ്ഡലത്തിലും സമീപപ്രദേശങ്ങളിലും കഴുകന്മാരെ കൊന്നൊടുക്കുകയാണെന്ന്‌ ബോംബേ നാച്യുറല്‍ ഹിസ്റ്ററി സൊസൈറ്റിയിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. ഡൈക്ലോഫിനാക്‌ വില്‍പനയും പ്രയോഗവും തുടര്‍ന്നാല്‍ നീലഗിരി ജൈവ മണ്ഡലത്തില്‍ ഏറെ വൈകാതെ കഴുകന്മാരുടെ കഥകഴിയുമെന്നാണ്‌ അവരുടെ അഭിപ്രായം.

ഈ മരുന്നിന്റെ വില്‍പനയ്‌ക്കും പ്രയോഗത്തിനുമെതിരെ ഗ്രാമീണര്‍, വെറ്ററിനറി ഡോക്ടര്‍മാര്‍, മെഡിക്കല്‍ഷോപ്പ്‌ നടത്തിപ്പുകാര്‍ എന്നിവരെ ബോധവ്തകരിക്കേണ്ടതുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. നീലഗിരി ജൈവമണ്ഡലത്തില്‍ വന്യജീവി സങ്കേതങ്ങളിലടക്കം നിരവധി ജനവാസകേന്ദ്രങ്ങളുണ്ട്‌. കൃഷിയും കന്നുകാലി വളര്‍ത്തലുമാണ്‌ ഈ ജനവാസകേന്ദ്രങ്ങളിലുള്ളവരുടെ മുഖ്യ തൊഴില്‍. കാലികളെ വനത്തിലാണ്‌ മേയാന്‍ വിടുന്നത്‌. വനത്തില്‍ വച്ചു ചാകുന്ന കാലികളുടെ ജഡം കുഴികുത്തി മറവുചെയ്യാറില്ല. ഇത്‌ ജഡം കഴുകന്മാരും മറ്റും ആഹരിക്കാന്‍ ഇടയാക്കുന്നു. മൃഗങ്ങളുടെ മാംസത്തില്‍ കലര്‍ന്ന ഡൈക്ലോഫിനാക്‌ കഴുകന്മാരുടെ ആന്തരാവയവങ്ങളെ ബാധിക്കുകയും അതുവഴി മരണം സംഭവിക്കുകയുമാണ്‌ ചെയ്യുന്നത്‌.

തമിഴ്‌നാട്ടിലെ മുതുമല വന്യജീവി സങ്കേതം, കേരളത്തിലെ വയനാട്‌ വന്യജീവി സങ്കേതം, കര്‍ണാടകയിലെ ബന്ദിപ്പൂര്‍ കടുവ സങ്കേതം, നാഗരഹോള ദേശീയോദ്യാനം എന്നിവ ഉള്‍പ്പെടുന്നതാണ്‌ നീലഗിരി ജൈവമണ്ഡലം. ബോംബെ നാച്യുറല്‍ ഹിസ്റ്ററി സൊസൈറ്റിയിലെ സി.ശശികുമാറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം ഈയിടെ നീലഗിരി ജൈവമണ്ഡലത്തില്‍ നടത്തിയ സര്‍വെയില്‍ കഴുകന്മാരുടെ എണ്ണം കഴിഞ്ഞ ഒന്‍പത്‌ വര്‍ഷത്തിനിടെ ഗണ്യമായി കുറഞ്ഞതായാണ്‌ കണ്ടെത്തിയത്‌. സര്‍വെയില്‍ നീലഗിരി ജൈവമണ്ഡലത്തിലാകെ 150 ഓളം ചുട്ടിക്കഴുകന്മാരെയാണ്‌ കാണാനായത്‌. എന്നാല്‍ സൊസൈറ്റി 1992ല്‍ നടത്തിയ സര്‍വെയില്‍ മുതുമല വനത്തില്‍ മാത്രം 300 ചുട്ടിക്കഴുകന്മാരെ കണ്ടിരുന്നു.

മുതുമല വനത്തില്‍ കാതിലക്കഴുകന്‍, തവിട്ടുകഴുകന്‍ എന്നിവയുടെ എണ്ണവും കുറഞ്ഞു. 1992ലെ സര്‍വെയില്‍ 22 കാതിലക്കഴുകനെയും ഒരു തവിട്ടുകഴുകനെയും കാണാനായി. എന്നാല്‍ അടുത്തിടെ നടന്ന സര്‍വെയില്‍ 20 കാതിലക്കഴുകനെയാണ്‌ കണ്ടത്‌. തവിട്ടുകഴുകനെ കാണാന്‍ കഴിഞ്ഞതുമില്ല. കേരള ഫോറസ്റ്റ്‌ ആന്‍ഡ്‌ വൈല്‍ഡ്‌ ലൈഫ്‌ വകുപ്പ്‌ കഴിഞ്ഞ ഡിസംബറില്‍ നടത്തിയ പക്ഷി സര്‍വെയിലും തവിട്ടുകഴുകന്റെ സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടില്ല. നീലഗിരി ജൈവമണ്ഡലത്തില്‍ തവിട്ടുകഴുകന്റെ വംശം ഇല്ലാതായെന്നാണ്‌ പക്ഷിനിരീക്ഷകരില്‍ പലരുടെയും അഭിപ്രായം.

ഏഴെട്ടു പതിറ്റാണ്ടു മുന്‍പ്‌ വരെ കേരളത്തില്‍ സാധാരണ കാഴ്ചയായിരുന്നു കാതിലക്കഴുകന്‍. 1930ല്‍ ഡോ.സാലിം അലിയുടെ നേതൃത്വത്തില്‍ നടന്ന ട്രാവന്‍കോര്‍ ബേര്‍ഡ്‌ സര്‍വെ റിപ്പോര്‍ട്ടില്‍ കേരളത്തില്‍ കാതിലക്കഴുകന്‍ ധാരാളം ഉള്ളതായി പറയുന്നുണ്ട്‌. നിലവില്‍ വയനാട്‌ വന്യജീവി സങ്കേതത്തിലടക്കം നീലഗിരി ജൈവമണ്ഡലത്തിന്റെ ചില ഭാഗങ്ങളില്‍ മാത്രമാണ്‌ കാതിലക്കഴുകന്‍ ഉള്ളത്‌.

-ഫ്രാന്‍സിസ്‌ പൗലോസ്‌

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭാരതാംബ എങ്ങനെ മതചിഹ്നമാകും; കേരള സർവകലാശാല രജിസ്ട്രാറുടെ സസ്പെൻഷൻ സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് ഹൈക്കോടതി

Kerala

ചികിത്സയ്‌ക്കായി മുഖ്യമന്ത്രി വീണ്ടും വിദേശത്തേയ്‌ക്ക്; ഇന്ന് അർദ്ധരാത്രിയോടെ ദുബായ് വഴി അമേരിക്കയിലേക്ക്

Kerala

നിപ: കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ ജാഗ്രതാ നിർദേശം, സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്നതിന് പോലീസിന്റെ കൂടി സഹായം തേടും

World

ബംഗ്ലാദേശിൽ ഹിന്ദു ബാലനെ കുത്തിക്കൊന്നു; ജോണി ദാസിന്റെ അവസാന ഫേസ്ബുക്ക് പോസ്റ്റ് ധാക്ക ക്ഷേത്രം തകർക്കുന്നതിനെക്കുറിച്ച്

Entertainment

‘പ്രേം നസീര്‍ മരിച്ചത് മനസ് വിഷമിച്ച്, ദിവസവും മേക്കപ്പിട്ടിറങ്ങും, ബഹദൂറിന്റേയും അടൂര്‍ ഭാസിയുടേയും വീട്ടില്‍ പോയിരുന്ന് കരയും!

പുതിയ വാര്‍ത്തകള്‍

അവഗണനയും കയ്യേറ്റവും എവിഎം കനാല്‍ നാശത്തിന്റെ വക്കില്‍

കോട്ടയം മെഡിക്കല്‍ കോളജില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്; തകർന്ന കെട്ടിടത്തിന് ഫിറ്റ്നസ് ഇല്ലായിരുന്നുവെന്ന് ആർപ്പൂക്കര പഞ്ചായത്ത്

വര്‍ഷങ്ങളുടെ കാത്തിരിപ്പ്; വിഴിഞ്ഞത്ത് പുതിയ പാലം വരുന്നു

ആള്‍സെയിന്റ്‌സ് - ചാക്ക റോഡ്‌

വിമാനത്താവള വികസനത്തിന് ചാക്ക, ആള്‍സെയിന്റ്‌സ് റോഡ് ഏറ്റെടുക്കുന്നു

മാഗ്നസ് കാള്‍സന്‍ (ഇടത്ത്) ഗുകേഷ് (വലത്ത്)

വീണ്ടും മാഗ്നസ് കാള്‍സനെ തോല്‍പിച്ച് ഗുകേഷ്; ഗുകേഷ് ദുര്‍ബലനായ കളിക്കാരനാണെന്ന മാഗ്നസ് കാള്‍സന്റെ വിമര്‍ശനത്തിന് ചുട്ട മറുപടി

വിംബിള്‍ഡണ്‍:ഈസിയായി ദ്യോക്കോവിച്ച്

ഡീഗോ ജോട്ട, ആന്ദ്രെ സില്‍വ

കാറപകടത്തില്‍ ഡീഗോ ജോട്ടയ്‌ക്ക് ദാരുണാന്ത്യം

ലിവര്‍, പോര്‍ച്ചുഗല്‍ ടീമുകളിലെ സുവര്‍ണ നിരയിലൊരാള്‍

വിഎസ് അച്യുതാനന്ദൻ അതീവഗുരുതരാവസ്ഥയില്‍: മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്ത് വിട്ടു

ഗില്‍ ഡേ; ഭാരതത്തിന് 587, ഗില്ലിന് 269

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies