Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നീലഗിരി ജൈവമണ്ഡലത്തില്‍ കഴുകന്മാര്‍ വംശനാശത്തിലേക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2011, 10:49 pm IST
inKerala

കല്‍പറ്റ: നീലഗിരി ജൈവമണ്ഡലത്തില്‍ കഴുകന്മാരുടെ എണ്ണം ഗണ്യമായി കുറയുമ്പോഴും അവയുടെ നാശത്തിന്‌ കാരണമാകുന്ന മരുന്നിന്റെ വില്‍പന തകൃതി. നിരോധിച്ച ഈ മരുന്നിന്റെ വില്‍പന വനത്തോടുചേര്‍ന്നുള്ള പട്ടണങ്ങളിലെ മെഡിക്കല്‍ ഷോപ്പുകളില്‍ തുടരുന്നു. വളര്‍ത്തുമൃഗങ്ങളില്‍ വേദനസംഹാരിയായി പ്രയോഗിക്കുന്ന ഡൈക്ലോഫിനാക്‌ എന്ന മരുന്നിന്റെ വില്‍പനയാണ്‌ തമിഴ്‌നാട്ടിലെ മുതുമല വന്യജീവി സങ്കേതത്തിനടുത്തുള്ള മസിനഗുഡി, കര്‍ണാടകയിലെ ബന്ദിപ്പൂര്‍ ടൈഗര്‍ റിസര്‍വിനടുത്തുള്ള ഗുണ്ടില്‍പേട്ട എന്നിവിടങ്ങളില്‍ തുടരുന്നത്‌.

വളര്‍ത്തുമൃഗങ്ങളില്‍ പ്രയോഗിക്കുന്ന ഡൈക്ലോഫിനാക്‌ ഔഷധത്തിന്റെ വില്‍പന 2006ല്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചതാണ്‌. ഈ മരുന്ന്‌ പ്രയോഗിച്ചതും പിന്നീട്‌ ചാകുന്നതുമായ മൃഗങ്ങളുടെ മാസം ഭക്ഷിക്കുന്നത്‌ നീലഗിരി ജൈവമണ്ഡലത്തിലും സമീപപ്രദേശങ്ങളിലും കഴുകന്മാരെ കൊന്നൊടുക്കുകയാണെന്ന്‌ ബോംബേ നാച്യുറല്‍ ഹിസ്റ്ററി സൊസൈറ്റിയിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. ഡൈക്ലോഫിനാക്‌ വില്‍പനയും പ്രയോഗവും തുടര്‍ന്നാല്‍ നീലഗിരി ജൈവ മണ്ഡലത്തില്‍ ഏറെ വൈകാതെ കഴുകന്മാരുടെ കഥകഴിയുമെന്നാണ്‌ അവരുടെ അഭിപ്രായം.

ഈ മരുന്നിന്റെ വില്‍പനയ്‌ക്കും പ്രയോഗത്തിനുമെതിരെ ഗ്രാമീണര്‍, വെറ്ററിനറി ഡോക്ടര്‍മാര്‍, മെഡിക്കല്‍ഷോപ്പ്‌ നടത്തിപ്പുകാര്‍ എന്നിവരെ ബോധവ്തകരിക്കേണ്ടതുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. നീലഗിരി ജൈവമണ്ഡലത്തില്‍ വന്യജീവി സങ്കേതങ്ങളിലടക്കം നിരവധി ജനവാസകേന്ദ്രങ്ങളുണ്ട്‌. കൃഷിയും കന്നുകാലി വളര്‍ത്തലുമാണ്‌ ഈ ജനവാസകേന്ദ്രങ്ങളിലുള്ളവരുടെ മുഖ്യ തൊഴില്‍. കാലികളെ വനത്തിലാണ്‌ മേയാന്‍ വിടുന്നത്‌. വനത്തില്‍ വച്ചു ചാകുന്ന കാലികളുടെ ജഡം കുഴികുത്തി മറവുചെയ്യാറില്ല. ഇത്‌ ജഡം കഴുകന്മാരും മറ്റും ആഹരിക്കാന്‍ ഇടയാക്കുന്നു. മൃഗങ്ങളുടെ മാംസത്തില്‍ കലര്‍ന്ന ഡൈക്ലോഫിനാക്‌ കഴുകന്മാരുടെ ആന്തരാവയവങ്ങളെ ബാധിക്കുകയും അതുവഴി മരണം സംഭവിക്കുകയുമാണ്‌ ചെയ്യുന്നത്‌.

തമിഴ്‌നാട്ടിലെ മുതുമല വന്യജീവി സങ്കേതം, കേരളത്തിലെ വയനാട്‌ വന്യജീവി സങ്കേതം, കര്‍ണാടകയിലെ ബന്ദിപ്പൂര്‍ കടുവ സങ്കേതം, നാഗരഹോള ദേശീയോദ്യാനം എന്നിവ ഉള്‍പ്പെടുന്നതാണ്‌ നീലഗിരി ജൈവമണ്ഡലം. ബോംബെ നാച്യുറല്‍ ഹിസ്റ്ററി സൊസൈറ്റിയിലെ സി.ശശികുമാറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം ഈയിടെ നീലഗിരി ജൈവമണ്ഡലത്തില്‍ നടത്തിയ സര്‍വെയില്‍ കഴുകന്മാരുടെ എണ്ണം കഴിഞ്ഞ ഒന്‍പത്‌ വര്‍ഷത്തിനിടെ ഗണ്യമായി കുറഞ്ഞതായാണ്‌ കണ്ടെത്തിയത്‌. സര്‍വെയില്‍ നീലഗിരി ജൈവമണ്ഡലത്തിലാകെ 150 ഓളം ചുട്ടിക്കഴുകന്മാരെയാണ്‌ കാണാനായത്‌. എന്നാല്‍ സൊസൈറ്റി 1992ല്‍ നടത്തിയ സര്‍വെയില്‍ മുതുമല വനത്തില്‍ മാത്രം 300 ചുട്ടിക്കഴുകന്മാരെ കണ്ടിരുന്നു.

മുതുമല വനത്തില്‍ കാതിലക്കഴുകന്‍, തവിട്ടുകഴുകന്‍ എന്നിവയുടെ എണ്ണവും കുറഞ്ഞു. 1992ലെ സര്‍വെയില്‍ 22 കാതിലക്കഴുകനെയും ഒരു തവിട്ടുകഴുകനെയും കാണാനായി. എന്നാല്‍ അടുത്തിടെ നടന്ന സര്‍വെയില്‍ 20 കാതിലക്കഴുകനെയാണ്‌ കണ്ടത്‌. തവിട്ടുകഴുകനെ കാണാന്‍ കഴിഞ്ഞതുമില്ല. കേരള ഫോറസ്റ്റ്‌ ആന്‍ഡ്‌ വൈല്‍ഡ്‌ ലൈഫ്‌ വകുപ്പ്‌ കഴിഞ്ഞ ഡിസംബറില്‍ നടത്തിയ പക്ഷി സര്‍വെയിലും തവിട്ടുകഴുകന്റെ സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടില്ല. നീലഗിരി ജൈവമണ്ഡലത്തില്‍ തവിട്ടുകഴുകന്റെ വംശം ഇല്ലാതായെന്നാണ്‌ പക്ഷിനിരീക്ഷകരില്‍ പലരുടെയും അഭിപ്രായം.

ഏഴെട്ടു പതിറ്റാണ്ടു മുന്‍പ്‌ വരെ കേരളത്തില്‍ സാധാരണ കാഴ്ചയായിരുന്നു കാതിലക്കഴുകന്‍. 1930ല്‍ ഡോ.സാലിം അലിയുടെ നേതൃത്വത്തില്‍ നടന്ന ട്രാവന്‍കോര്‍ ബേര്‍ഡ്‌ സര്‍വെ റിപ്പോര്‍ട്ടില്‍ കേരളത്തില്‍ കാതിലക്കഴുകന്‍ ധാരാളം ഉള്ളതായി പറയുന്നുണ്ട്‌. നിലവില്‍ വയനാട്‌ വന്യജീവി സങ്കേതത്തിലടക്കം നീലഗിരി ജൈവമണ്ഡലത്തിന്റെ ചില ഭാഗങ്ങളില്‍ മാത്രമാണ്‌ കാതിലക്കഴുകന്‍ ഉള്ളത്‌.

-ഫ്രാന്‍സിസ്‌ പൗലോസ്‌

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ദിവസത്തിനുള്ളിൽ 15 ഉഭയകക്ഷി കൂടിക്കാഴ്ചകൾ : ബ്രിക്സിലെ പ്രധാനമന്ത്രി മോദിയുടെ നയതന്ത്രം ശ്രദ്ധ ആകർഷിക്കുന്നു

Kerala

നിയമപരമായി ഇവിടുത്തെ സ്ത്രീകൾക്ക് ഒരു തുല്യത കുറവുമില്ല ; മലേഷ്യൻ പ്രധാനമന്ത്രി അതോർത്ത് ബേജാറാകണ്ട : പി കെ ശശികല ടീച്ചർ

News

“മുനീർ, നിന്നെ പുറത്താക്കി,” : പാകിസ്ഥാനെ പരിഹസിച്ച് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുത്ത ഇറാനിയൻ പത്രപ്രവർത്തകൻ , പ്രധാനമന്ത്രി മോദിക്ക് പ്രശംസ

India

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് നരേന്ദ്രമോദിയുടെ അത്താഴവിരുന്നില്‍ പങ്കെടുക്കാതിരുന്നത് ഇതുകൊണ്ടാണ്….

Kerala

23 വർഷങ്ങൾക്ക് ശേഷം വീണ്ടും എബിവിപിക്കാരനായി ; അന്ന് നേടിയ പ്രവർത്തന പരിചയമാണ് മേയർ സ്ഥാനത്ത് മുന്നോട്ട് പോകാനുള്ള മുതൽ കൂട്ട്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബുദ്ധിജീവി മരിച്ചു, എഐ കാലത്ത് ബുദ്ധിജീവിക്ക് പ്രസക്തിയില്ല

അടുത്ത സമാധാന നൊബേല്‍ മോദിയെ തേടി വരുമോ? റഷ്യ-ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ കഴിയുന്ന നേതാവ് മോദിയെന്ന അഭിപ്രായം ശക്തമാകുന്നു

‘ എന്റെ ഭാര്യയുടെ അനിയത്തി ബികോം പാസായതാണ് , എന്നിട്ടും ഞാൻ ജോലി കൊടുത്തില്ല , സിപിഎം നേതാക്കളുടെ ഭാര്യമാര്‍ക്കാണ് ഞാൻ ജോലി കൊടുത്തത് ‘

എഐ ഈ ദശകത്തിന്റെ അവസാനത്തില്‍ മനുഷ്യരാശിയെ ഇല്ലാതാക്കിയേക്കാം…പക്ഷെ എഐയെ സുരക്ഷിതമാക്കാന്‍ മനുഷ്യന് സാധിക്കും: ആന്ത്രോപിക് സിഇഒ

ഉച്ചകോടിക്ക് അടുത്തൂടെ പോയിട്ടില്ല, അത്താഴ വിഭവത്തെക്കുറിച്ച് രാഹുലിന്റെ വിമർശനം; മറുപടി നൽകി കേന്ദ്രമന്ത്രി

ഇതൊക്കെ വിളമ്പാൻ നിങ്ങളോടാരാ പറഞ്ഞത് ? ബ്രിക്സ് ഉച്ചകോടിയിൽ വെജിറ്റേറിയന്‍ ഭക്ഷണമൊരുക്കിയതിനെതിരെ രാഹുല്‍

മലയാളത്തിൽ സംസാരിക്കാൻ പറഞ്ഞത് ഇഷ്ടമായില്ല ; ഉർവശിയ്‌ക്കെതിരെ പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോൻ

മോദിയുടെ ഭരണത്തില്‍ സാധാരണക്കാരില്‍ ആത്മവിശ്വാസം വളര്‍ന്നുവെന്ന് ആരിഫ് മുഹമ്മദ് ഖാന്‍

2029ന് മുന്‍പ് ബിജെപി ഭരിയ്‌ക്കുന്ന 21 സംസ്ഥാനങ്ങളില്‍ ഏക സിവില്‍ നിയമം നടപ്പിലാക്കും: അമിത് ഷാ

ഓടയില്‍ വീണ സ്മാര്‍ട് ഫോണ്‍ പുറത്തെടുത്ത് ഉടമയ്‌ക്ക് നല്‍കി അഗ്‌നിരക്ഷാ സേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.