
ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)
ന്യൂദല്‍ഹി: ദല്‍ഹി യൂണിവേഴ്സിറ്റി വിദ്യാര്ത്ഥിയൂണിയന്റെ പ്രസിഡന്‍റായിരുന്ന നൂപുര്‍ ശര്‍മ്മയമായി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി നടത്തിയ അഭിമുഖത്തിന്റെ വീഡിയോ വൈറലായി പ്രചരിക്കുകയാണ്. എബിവിപി ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ നേടിയ ഇതിഹാസ ജയത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഈ പഴയ നൂപുര്‍ ശര്‍മ്മയുടെ വീഡിയോ ഉയര്‍ന്നുവന്നത്.
കശ്മീരില്‍ വിഘടനവാദികളുമായി ബന്ധമുള്ള സയ്യിദ് ഷാ ഗീലാനി ഡൽഹി സർവകലാശാലയിൽ പങ്കെടുത്ത “വർഗീയത, ഫാസിസം, ജനാധിപത്യം” എന്ന വിഷയത്തിലുള്ള സെമിനാർ എബിവിപി (ABVP) പ്രവർത്തകർ തടസ്സപ്പെടുത്തി. പ്രതിഷേധക്കാർ വേദിയിൽ അക്രമം അഴിച്ചുവിടുകയും, ചെയ്തിരുന്നു. ഇതിന് മാപ്പുപറയുമോ എന്ന അര്‍ണബ് ഗോസ്വാമിയുടെ ചോദ്യത്തിന് അന്നത്തെ ദല്‍ഹി യൂണിവേഴ്സിറ്റി പ്രസിഡന്‍റ് നൂപുര്‍ ശര്‍മ്മ ഇല്ല എന്ന മറുപടിയാണ് നല്‍കുന്നത്.
“ഗീലാനിയെ ആക്രമിച്ചതിന് ഈ രാത്രിയില്‍ നിങ്ങള്‍ രാജ്യത്തോടെ മാപ്പ് പറയാന്‍ തയ്യാറുണ്ടോ?”- ഇതായിരുന്നു അര്‍ണബ് ഗോസ്വാമിയുടെ ചോദ്യം. ഇല്ല സാര്‍, ഞാന്‍ മാപ്പ് പറയില്ല എന്നതായിരുന്നു നൂപുര്‍ ശര്‍മ്മയുടെ മറുപടി. “എന്തിനാണ് മാപ്പ് പറയേണ്ടത്? ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ നടക്കുന്ന പരിപാടിയിലേക്ക് പുറത്തുനിന്നുള്ള ജെഎന്‍യു യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ അതിക്രമിച്ച് കടക്കുകയായിരുന്നു.അവര്‍ ദല്‍ഹി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളോട് കടന്നുപോകാന്‍ ആജ്ഞാപിച്ചു. അവര്‍ക്ക് എന്ത് അവകാശമാണ് അതിനുള്ളത്? അവര്‍ ഞങ്ങളുടെ യൂണിവേഴ്സിറ്റി കാമ്പസില്‍ കടക്കാനേ പാടില്ല. “- ഇതായിരുന്നു നൂപുര്‍ ശര്‍മ്മയുടെ മറുപടി. അന്ന് ഗീലാനിയുടെ മുഖത്ത് വിദ്യാര്‍ത്ഥികള്‍ തുപ്പി എന്ന ആരോപണമുണ്ടായിരുന്നു. ഇത് പുറത്ത് നിന്നുള്ളവര്‍ വിവാദമുണ്ടാക്കാന്‍ വേണ്ടി ചെയ്തതാണെന്ന വാദത്തില്‍ നൂപുര്‍ ശര്‍മ്മ ഉറച്ചുനിന്നു.