തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴിൽ നവഭാരതം കുതിക്കുമ്പോഴും പതിറ്റാണ്ടുകളായുള്ള കോൺഗ്രസ്-സിപിഎം കെടുകാര്യസ്ഥതയ്‌ക്ക് കേരളം ഇപ്പോഴും വലിയ വില നൽകേണ്ടി വരുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ. വർഷം 2026 ആയിട്ടും ഇപ്പോഴും പവർ കട്ടിന് കാരണം മഴക്കാലമാണെന്ന് പറഞ്ഞ് കൈകഴുകുന്നു. ഇത് യുഡിഎഫ് സർക്കാരിന്റെ പച്ചയായ പരാജയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കെ.എസ്.ഇ.ബി.യെ നവീകരിക്കുന്നതിനോ കുറഞ്ഞ ചിലവിൽ ദീർഘകാല വൈദ്യുതി കരാറുകൾ ഉറപ്പാക്കുന്നതിനോ കേരളം പരാജയപ്പെടുന്നു. എങ്ങനെയാണ് ഇവിടെ പുതിയ തൊഴിലവസരങ്ങളും സ്റ്റാർട്ടപ്പുകളും ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയും വളരുകയെന്നും രാജീവ് ചന്ദ്രശേഖർ തന്റെ ഫേസ്ബുക്ക് പേജിലൂടെ ചോദിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റ്:
വർഷം 2026 ആയിട്ടും ഇപ്പോഴും പവർ കട്ടിന് കാരണം മഴക്കാലമാണെന്ന് പറഞ്ഞ് കൈകഴുകുന്നു!
ഇത് പ്രകൃതിയുടെ കുറ്റമല്ല, മനുഷ്യനിർമ്മിതമാണ്.
ഇത് യുഡിഎഫ് സർക്കാരിന്റെ പച്ചയായ പരാജയമാണ്.
ബഹുമാനപ്പെട്ട പ്രധാനമന്ത്രി Narendra Modi ജിയുടെ കീഴിൽ നവഭാരതം കുതിക്കുമ്പോൾ:
✅ അധിക വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന ഗ്രിഡുകൾ നിർമ്മിക്കുന്നു
✅ പുനരുപയോഗ ഊർജ്ജ സ്രോതസ്സുകൾ വ്യാപിപ്പിക്കുന്നു
✅ വൈദ്യുതി വിതരണ സംവിധാനങ്ങൾ നവീകരിക്കുന്നു
പതിറ്റാണ്ടുകളായുള്ള Indian National Congress – CPIM കെടുകാര്യസ്ഥതയ്‌ക്ക് കേരളം ഇപ്പോഴും വലിയ വില നൽകേണ്ടി വരുന്നു.
അവർ പരാജയപ്പെട്ടു:
❌ കെ.എസ്.ഇ.ബി.യെ നവീകരിക്കുന്നതിൽ
❌ കുറഞ്ഞ ചിലവിൽ ദീർഘകാല വൈദ്യുതി കരാറുകൾ ഉറപ്പാക്കുന്നതിൽ
❌ കേരളത്തിന്റെ വളരുന്ന ഊർജ്ജ ആവശ്യങ്ങൾ നിറവേറ്റാനുള്ള ശേഷി കെട്ടിപ്പടുക്കുന്നതിൽ
മുടക്കമില്ലാതെ വൈദ്യുതി പോലും നൽകാൻ കഴിയാത്ത ഒരിടത്ത് എങ്ങനെ നിക്ഷേപം വരും? എങ്ങനെയാണ് ഇവിടെ പുതിയ തൊഴിലവസരങ്ങളും സ്റ്റാർട്ടപ്പുകളും ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയും വളരുക?
കെടുകാര്യസ്ഥതയുടെ കാര്യത്തിൽ കോൺഗ്രസും സിപിഎമ്മും രണ്ടല്ല, ഒന്നാണ്!
കേരളം ഇതിലും മികച്ചത് അർഹിക്കുന്നുണ്ട്.
നാളെയുടെ അടിസ്ഥാന സൗകര്യങ്ങൾ കെട്ടിപ്പടുക്കുന്ന ഒരു ഭരണകൂടമാണ് നമുക്ക് വേണ്ടത്.
നമുക്ക് ഇനി വേണ്ടത് എൻ.ഡി.എ.യുടെ #PoliticsOfPerformance ആണ്.
#APAKADAMPolitics അല്ല.
















