തിരുവനന്തപുരം: ആശുപത്രികൾ രോഗി സൗഹൃദമാക്കാൻ ജീവനക്കാർക്ക് നിർബന്ധിത പരിശീലനത്തിന് ഉത്തരവിട്ട് ആരോഗ്യവകുപ്പ്. ഡോക്ടർമാർ, നഴ്സുമാർ, മറ്റ് ജീവനക്കാർ എന്നിവർക്കാണ് ഇത് ബാധകം. രോഗികളോടുള്ള നല്ല പെരുമാറ്റം, മാനസിക പിന്തുണ, മികച്ച ആശയവിനിമയം എന്നിവയാണ് പരിശീലനത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.
മോശം പെരുമാറ്റം, ആശയവിനിമയത്തിലെ പോരായ്‌മകൾ എന്നിവയെക്കുറിച്ച് നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് പുതിയ പരിഷ്കാരം. രോഗികളോടും കൂട്ടിരിപ്പുകാരോടും ദയയോടെയും ആദരവോടെയും സംസാരിക്കുക. രോഗികൾക്ക് ഉണ്ടാകുന്ന മാനസിക സമ്മർദ്ദം കുറയ്‌ക്കുക. ചികിത്സാ വിവരങ്ങൾ രോഗികൾക്ക് എളുപ്പത്തിൽ മനസ്സിലാക്കിക്കൊടുക്കുക. രോഗികളുടെ പരാതികൾ വേഗത്തിൽ പരിഹരിക്കുക. ജോലിയിലെ സമ്മർദ്ദം കുറച്ച് ജീവനക്കാരെ സഹായിക്കുക. എന്നിവയാണ് പരിശീലനത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.
മെഡിക്കൽ ഓഫീസർമാർ ഒഴികെയുള്ള മറ്റെല്ലാ വിഭാഗം ആശുപത്രി ജീവനക്കാർക്കും പരിശീലനം നിർബന്ധമാണ്. രണ്ട് മാസത്തിനകം പരിശീലനം പൂർത്തിയാക്കാനാണ് നിർദേശം.














