
തിരുവനന്തപുരം : കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ പരിഹസിക്കാൻ ശ്രമിച്ച എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്ക് കണക്കിന് കൊടുത്ത് സമൂഹമാധ്യമങ്ങൾ . ‘ഈ സുരേഷ്ഗോപി ആരാ ‘ എന്ന ചോദ്യത്തിന് കാര്യകാരണങ്ങൾ നിരത്തി തന്നെയാണ് പലരും സുകുമാരൻ നായർക്ക് മറുപടി നൽകിയിരിക്കുന്നത്.
‘ സുരേഷ് ഗോപി ആരാണന്ന് സുകുമാരൻ നായർക്ക് അറിയില്ലങ്കിൽ ഞങ്ങൾ മലയാളികൾക്ക് നന്നായറിയാം. സുരേഷ് ഗോപിയെ , ഡൽഹിയിലും ഇന്ത്യൻ പാർലമെൻ്റിലും, ഇന്ത്യയുടെ മുക്കിലും മൂലയിലും ,മോളിവുഡിലും, കോളിവുഡിലും, പോയ് അന്വേഷിച്ചാൽ ആരാണേന്ന് പറയും. ജാതിമത ഭേദമില്ലാതെ അദ്ദേഹത്തിന്റെ സഹായം കിട്ടിയിട്ടുള്ള ആയിരങ്ങൾ ദൈവത്തേപ്പോലെയാണ് ആ മനുഷ്യനെ കാണുന്നത് ‘ എന്നാണ് ചിലർ സുകുമാരൻ നായർക്ക് നൽകിയിരിക്കുന്ന മറുപടി.
‘ കാസർകോട്ടെ എൻഡോസൾഫാൻ ദുരിത ബാധിതർക്കും പറയാനുളളത് ദൈവത്തെപ്പോലെ കാണുന്ന സുരേഷ് ഗോപിയെ കുറിച്ചാണ്. മലയാളിയുടെ മനസിൽ എന്നും ഇടമുളള വ്യക്തിത്വമാണ് സുരേഷ് ഗോപിയുടേത്. പാലക്കാട് അട്ടപ്പാടിയിലൂടെ സുകുമാരൻ നായർ സഞ്ചരിച്ചാൽ സുരേഷ് ഗോപിയെന്ന് പേരുള്ളൊരു ഗ്രാമം കാണുവാൻ സാധിക്കും. ‘
‘ കുടിവെളള പ്രശ്നം അനുഭവിച്ച അട്ടപ്പാടിയിലെ ആദിവാസികൾക്ക് സ്വന്തം നിലയിൽ (അന്ന് രാഷ്‌ട്രീയത്തിൽ പോലും ഇല്ലായിരുന്നു ) പൈപ്പ് ലൈൻ ഇട്ടുനൽകി വെളളം എത്തിച്ചു. അതിന്റെ സ്നേഹത്തിൽ ആ നാട്ടുകാർ ഗ്രാമത്തിന്റെ പേര് ”സുരേഷ് ഗോപി”യെന്ന് പുനർനാമകരണവും ചെയ്തു. എയ്ഡ്സ് എന്ന മാരക രോഗം പിടിപെട്ട ഈ കുഞ്ഞുങ്ങളെ തിരിഞ്ഞ് നോക്കാൻ ആരുമില്ലാതിരുന്ന സമയത്ത് അവരെ ഹൃദയത്തിൽ സ്വീകരിച്ച വലിയ മനുഷ്യന്റെ പേരാണ് സുകുമാരൻ നായരേ സുരേഷ് ഗോപി.‘ എന്നും ചിലർ മറുപടി പറയുന്നു.