തിരുവനന്തപുരം: വിഴിഞ്ഞം ഓഹരിക്കൈമാറ്റത്തെ കുറിച്ച് സർക്കാരിന് ഒന്നും അ റിയില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി വി. ഡി സതീശൻ.
60 ശതമാനം മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തത് ഓഹരി കൈമാറ്റം നടന്നു എന്നാണ്. ഒരു കൈമാറ്റവും നടന്നിട്ടില്ല. കണ്‍സഷന്‍ എഗ്രിമെന്റില്‍ കൃത്യമായി കാര്യങ്ങള്‍ പറയുന്നുണ്ട്. സര്‍ക്കാരിന്റെ അനുമതി ഇല്ലാതെ ഒരു കൈമാറ്റവും നടക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രിസഭായോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. തുറമുഖത്തിന്റെ ഉടമസ്ഥന്‍ സര്‍ക്കാര്‍ തന്നെയാണ്. ഓഹരിക്കൈമാറ്റത്തിന് മുന്‍കൂര്‍ അനുമതിക്കായി കത്ത് നല്‍കിയിട്ടില്ല. നേരത്തെ തനിക്ക് അറിയാമായിരുന്നു എന്നാണ് ആരോപണം. എന്നാൽ അന്വേഷിച്ചപ്പോള്‍ ഒരു വര്‍ഷമായി ചര്‍ച്ച നടക്കുന്നു എന്നറിഞ്ഞു.
ഓഹരിക്കൈമാറ്റത്തെക്കുറിച്ച് ദേശാഭിമാനിയില്‍ ജൂണില്‍ 5 തന്നെ വാര്‍ത്ത വന്നു. ഇത് നേരത്തെ അറിയാവുന്നത് ദേശാഭിമാനിക്കായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ജൂൺ 15 നാണ് ഞങ്ങളുടെ എംഡി ചാര്‍ജ് എടുക്കുന്നത്. ദേശാഭിമാനിക്ക് ഈ വിവരം ഇവിടെ നിന്ന് കിട്ടി? ഇടത് സർക്കാര്‍ നടത്തിയ വിഴിഞ്ഞം കോണ്‍ക്ലെവില്‍ എംഎസ്എസി കമ്പനി അധികൃതര്‍ പങ്കെടുത്തു. എല്ലാം നടത്തിയത് ഇടത് സര്‍ക്കാര്‍. അതിനു ശേഷം കടല്‍ക്കൊള്ളയില്‍ സതീശന് പങ്ക് എന്ന് പറയുന്നു. തനിക്ക് കിട്ടി കമ്മീഷന്റെ കണക്കുകള്‍ വരെ ചില മാധ്യമങ്ങള്‍ പറയുന്നു.
കണ്‍സഷന്‍ എഗ്രിമെന്റ് വായിക്കാതെയാണ് പ്രതിപക്ഷ നേതാവ് പ്രസംഗിച്ചത്. ഒരാളുടെ കുത്തകയും പറ്റില്ല എന്ന് എഗ്രിമെന്റില്‍ കൃത്യമായി പറഞ്ഞിട്ടുണ്ട്. ഇതെല്ലാം അറിഞ്ഞിട്ട് തന്റെ നേരെ വിരല്‍ ചുണ്ടിയാല്‍ നാല് വിരലുകളും നിങ്ങളുടെ നെഞ്ചിലേക്കാണെന്ന കാര്യം മറക്കേണ്ട. ഓഹരി കൈമാറ്റം നടത്തണമെങ്കില്‍ ഒരുപാട് കമ്പനികളുണ്ട്. സര്‍ക്കാരിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടണം. എംഎസ്എസി വന്നാല്‍ വിഴിഞ്ഞത്തിന്റെ ഭാവി എന്തെന്ന് പരിശോധിക്കാന്‍ ആണ് എംബവേര്‍ട്ട് കമ്മിറ്റിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
















