തിരുവനന്തപുരം : വി വി രാജേഷ് തിരുവനന്തപുരം നഗരത്തിന്റെ മുഖച്ഛായ മാറ്റുമെന്ന് രാഷ്‌ട്രീയ നിരീക്ഷകൻ ഫക്രുദീൻ അലി. സ്വകാര്യ ചാനലിൽ നടന്ന ചർച്ചയ്‌ക്കിടെയായിരുന്നു ഫക്രുദീൻ അലിയുടെ പരാമർശം.
പല കാര്യങ്ങളിലും അദ്ദേഹം കൃത്യമായി ഇടപെടുന്നുണ്ട് . തിരുവനന്തപുരത്ത് പട്ടിശല്യം രൂക്ഷമായിരുന്നു . ഇന്ന് തെരുവ് നായ്‌ക്കളെ റീഹാബിലിറ്റേറ്റ് ചെയ്യാനുള്ള നടപടികൾ പൂർത്തീകരിച്ച് വരികയാണ് . ഇത്രയും ചുരുങ്ങിയ കാലയളവ് കൊണ്ട് അദ്ദേഹം നടപ്പാക്കിയ വലിയൊരു കാര്യമാണിത്. പഴയ പോലെ അലഞ്ഞ് തിരിയുന്ന പട്ടികളെ കാണാനില്ല. അടുത്തത് കോൺക്ലേവ് വിളിക്കുകയാണ് . പല കാര്യങ്ങൾക്കും പരിഹാരങ്ങൾ നിർദേശിക്കാൻ കഴിയുന്ന വളരെ നല്ല വിദഗ്ധരെ ഉൾപ്പെടുത്തിയാണ് കോൺക്ലേവ് . ഇത് ഇതുവരെ തിരുവനന്തപുരം ഭരിച്ച ഒരു മേയർക്കും തോന്നിയിട്ടില്ല ഇങ്ങനെയൊരു കാര്യം.
പത്തിരുപത് കൊല്ലം മുൻപേ ഇത്തരം ചർച്ചകൾ ഉണ്ടായിരുന്നെങ്കിൽ എന്ത് നന്നാകുമായിരുന്നു. ഇവിടെ ഉള്ളവർ എങ്ങനെ ചിന്തിക്കുമെന്ന് കൃത്യമായി രാജേഷിന് അറിയാം . താഴേത്തട്ടിൽ നിന്നുള്ള കാര്യങ്ങൾ രാജേഷിന് അറിയാം , വിഎസിനും അങ്ങനെ ഒരു ഗുണം ഉണ്ടായിരുന്നു. വെള്ളപ്പൊക്കം മാറ്റണമെങ്കിൽ ആദ്യം കയ്യേറ്റം ഒഴിവാക്കണം .
പല പ്രമുഖരുടെയും ഷോപ്പുകൾ പൊളിക്കേണ്ടി വരും. രാജീവ് ചന്ദ്രശേഖറുടെ സഹായത്തോടെ പ്രധാനമന്ത്രിയ്‌ക്ക് മുന്നിൽ കാര്യങ്ങൾ അവതരിപ്പിക്കാനാണ് രാജേഷ് ശ്രമിക്കുന്നത് . ഇപ്പോഴാണ് തിരുവനന്തപുരത്ത് മേയർ ഉണ്ടെന്ന ഫീൽ ഉള്ളത് . വെറുതെ ഒരു മേയർ അല്ല .കാര്യമായി എന്തെങ്കിലും ചെയ്യണമെന്ന് കരുതുന്ന മേയറാണ് രാജേഷ് “ എന്നും ഫക്രുദീൻ അലി പറയുന്നു.















